22 January 2026, Thursday

ഇന്ത്യൻ അതിർത്തിക്കടുത്ത് ചൈനയുടെ സൈനിക വിന്യാസം; 36 ഹാർഡൻഡ് എയർക്രാഫ്റ്റ് ഷെൽട്ടറുകൾ നിർമ്മിച്ചു, ഗുരുതര ഭീഷണി

Janayugom Webdesk
ന്യൂഡല്‍ഹി
October 27, 2025 6:36 pm

ഇന്ത്യ‑ചൈന അതിർത്തിയായ മക്മോഹൻ രേഖയുടെ 40 കിലോമീറ്റർ വടക്കായി ടിബറ്റിലെ ലുൻസെ വ്യോമതാവളത്തിൽ ചൈന 36 ഹാർഡൻഡ് എയർക്രാഫ്റ്റ് ഷെൽട്ടറുകൾ, പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കുകൾ, പുതിയ ഏപ്രൺ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി. അരുണാചൽ പ്രദേശിലെ തവാങ് പട്ടണത്തിൽ നിന്ന് ഏകദേശം 107 കിലോമീറ്റർ മാത്രം അകലെയുള്ള ഈ നീക്കം ഇന്ത്യയ്ക്ക് ഗുരുതരമായ തന്ത്രപരമായ ഭീഷണിയാണ് ഉയർത്തുന്നത്. ലുൻസെയിൽ ഷെൽട്ടറുകൾ നിർമ്മിച്ചതിലൂടെ ചൈനയ്ക്ക് തങ്ങളുടെ പോരാളി വിമാനങ്ങളും ഡ്രോൺ സംവിധാനങ്ങളും അതിർത്തിയിലേക്ക് വിന്യസിക്കാനും ഇന്ത്യൻ വ്യോമസേനയ്ക്ക് അരുണാചൽ പ്രദേശ്, അസം എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളിൽ നിന്ന് തിരിച്ചടി നൽകാനുള്ള പ്രതികരണ സമയം കുറയ്ക്കാനും സാധിക്കും.

ഇന്ത്യയുടെ തവാങ് സെക്ടറിന് എതിർവശത്തുള്ള ഈ അതിവേഗ നിർമ്മാണം, ചരിത്രപരമായി തന്ത്രപ്രധാനമായ മേഖലയിൽ വ്യോമശക്തി വികസിപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെയാണ് കാണിക്കുന്നതെന്ന് ജിയോ-ഇൻ്റലിജൻസ് വിദഗ്ധൻ ഡാമിയൻ സൈമൺ പറഞ്ഞു. ഹിമാലയൻ അതിർത്തിയിലുടനീളമുള്ള ഇന്ത്യയുടെ പ്രതിരോധങ്ങൾക്കെതിരെ ചൈന ആറ് പുതിയ വ്യോമതാവളങ്ങൾ നവീകരിക്കുന്നതിനിടയിലാണ് ലുൻസെ ബേസിലെ ഈ വികസനം.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.