
പ്രവാസലോകം ക്രിസ്മസ് ആഘോഷങ്ങളുടെ നിറവിൽ. കുവൈറ്റിലെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസ് രാവിനെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയായിരിക്കുന്നത്. ഇന്ന് വൈകുന്നേരം മുതൽ തന്നെ പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും കരോൾ സർവീസുകളും ആരംഭിച്ചു.
കുവൈറ്റ് സിറ്റി, അഹ്‌മദി, സൽവ, സാൽമിയ തുടങ്ങിയ വിവിധ ക്രിസ്ത്യൻ പള്ളികളിലെല്ലാം വിശുദ്ധ കുർബാനയും പ്രത്യേക പ്രാർത്ഥനകളും നടക്കും.
മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി സമൂഹം വലിയ ആവേശത്തോടെയാണ് ആഘോഷങ്ങളിൽ പങ്കുചേരുന്നത്. പള്ളികളും വീടുകളും നക്ഷത്രവിളക്കുകളും ക്രിസ്മസ് ട്രീകളും കൊണ്ട് അലംകൃതമാണ്.
വലിയ തിരക്ക് പരിഗണിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം പള്ളികൾക്ക് ചുറ്റും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക പൊലീസ് സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
ക്രിസ്തുമസ് വ്യാഴാഴ്ച ആയതിനാൽ വെള്ളിയാഴ്ച അവധി ദിവസം കുവൈറ്റിലെ വിവിധ മലയാളി അസോസിയേഷനുകളുടെ നേതൃത്വത്തിൽ കരോൾ മത്സരങ്ങളും ക്രിസ്മസ് കേക്ക് മുറിക്കലും ഉൾപ്പെടെയുള്ള ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങൾ കൈമാറിയും സ്നേഹവിരുന്നുകൾ ഒരുക്കിയും കുവൈറ്റിലെ പ്രവാസി സമൂഹം ക്രിസ്തുമസ്സിനെ വരവേൽക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.