ജമ്മു കശ്മീരിലെ ശ്രീനഗറിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ശ്രീനഗറിലെ ഹാര്‍വാന്‍ മലനിരകളിലാണ് ഏറ്റുമുട്ടലുണ്ടായത്. തിങ്കളാഴ്ച രാത്രി മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഹാര്‍വാന്‍ മലനിരകളിൽ തിങ്കളാഴ്ച വൈകുന്നേരം വെടിവെപ്പ് ഉണ്ടായത്. നിലവിൽ സൈന്യവും പൊലീസും സംയുക്തമായി ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുകയാണ്.
പ്രത്യേക ഇൻ്റലിജൻസ് ഇൻപുട്ടിൻ്റെ അടിസ്ഥാനത്തിൽ, എസ്എഫ്‌സിൻ്റെ സംയുക്ത പാർട്ടികൾ ദച്ചിഗാം വനത്തിൻ്റെ മുകൾ ഭാഗങ്ങളിൽ കാസോ ആരംഭിച്ചതായാണ് വിവരം. അതേസമയം നവംബർ 28ന് ജമ്മു കശ്മീർ പൊലീസ് കിഷ്ത്വാർ ജില്ലയിൽ നിന്നടക്കം ഒളിവിൽ കഴിയുന്ന ഏഴ് ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.