
മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിലുള്ള താങ്‌സ്‌കു മേഖലയിലെ അനധികൃത കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ പത്ത് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഖനന പ്രവർത്തനങ്ങൾക്കിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ പരിക്കേറ്റ ഒരു തൊഴിലാളിയെ വിദഗ്ധ ചികിത്സയ്ക്കായി ഷില്ലോങ്ങിലെ ആശുപത്രിയിലേക്ക് മാറ്റി.
ഖനി സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഭൂപ്രകൃതിയുടെ സങ്കീർണ്ണതയും അവിടേയ്ക്കുള്ള ദുർഘടമായ പാതകളും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വികാസ് യാദവ് പറഞ്ഞു. ഈ പ്രതിസന്ധികൾ കാരണം രക്ഷാദൗത്യം ആരംഭിക്കാൻ വൈകിയതായും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.