
ഹിമാചൽ പ്രദേശിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചു. 2026 മാർച്ച് 1 മുതൽ നിരോധനം നിലവിൽ വരും. ബിലാസ്പൂർ ജില്ലയിലെ ഘുമർവിനിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസ് പെൺകുട്ടികളുടെ ഹാൻഡ്‌ബോൾ ടൂർണമെന്റിന്റെ സമാപന ചടങ്ങിലാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. നിരോധനം ലംഘിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് 500 രൂപ പിഴ ഈടാക്കുകയും ഫോൺ കണ്ടുകെട്ടുകയും ചെയ്യും. കൂടാതെ, അത്തരം കുട്ടികളുടെ മാതാപിതാക്കൾ സ്കൂളിലെത്തി നിർബന്ധിത കൗൺസിലിംഗിന് വിധേയരാകണം. നിയമലംഘനം ആവർത്തിക്കാതിരിക്കാൻ വിദ്യാഭ്യാസ വകുപ്പ് പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ (SOP) തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.