5 March 2026, Thursday

Related news

March 4, 2026
March 1, 2026
February 25, 2026
February 24, 2026
February 22, 2026
February 21, 2026
February 17, 2026
February 16, 2026
February 14, 2026
February 14, 2026

ഷിംലയിലെ സഞ്ജൗലി പളളിയില്‍ അനധികൃതനിര്‍മ്മാണം നടത്തിയെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സംഘര്‍ഷം ; നിയന്ത്രണം ഏറ്റെടുത്ത് വഖഫ് ബോര്‍ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2024 3:10 pm

ഹിമാചൽ പ്രദേശിലെ ഷിംലയിൽ സഞ്ജൗലി പള്ളിയിൽ അനധികൃത നിർമാണം നടത്തിയെന്നാരോപിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ സംഘർഷം തുടര്‍ന്ന് പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്ത് വഖഫ് ബോർഡ് ബിജെപിയുടെ നേതൃത്വത്തില്‍ വിവിധ ഹിന്ദുത്വസംഘടനകളുമായി ചേര്‍ന്ന് പ്രദേശത്ത് സംഘര്‍ഷം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വഖഫ് ബോര്‍ഡ് നിയന്ത്രമം ഏറ്റെടുത്തത്. അനധികൃതമായി നിർമിച്ചതെന്നു അവകാശപ്പെടുന്ന മസ്ജിദ് പൊളിക്കണമെന്നാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള പ്രതിഷേധക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്. സോണിംഗും കെട്ടിടനിർമ്മാണ ചട്ടങ്ങളും ലംഘിച്ചാണ് പള്ളിയുടെ നിലകൾ നിർമ്മിച്ചതെന്ന ആരോപണത്തെ ചുറ്റിപ്പറ്റിയാണ് വിവാദം. 

പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വഖഫ് ബോർഡും സജീവമായി രംഗത്തുണ്ട്. .പ്രാദേശിക അംഗീകാരത്തോടെയാണ് പള്ളിയുടെ നിർമ്മാണം തുടക്കത്തിൽ ആരംഭിച്ചത്. എന്നാൽ, നിർമാണത്തില്‍ അപാകതകള്‍ ഉണ്ടെന്നു ചൂണ്ടി്ക്കാട്ടിയാണ് തര്‍ക്കം രൂക്ഷമായിരിക്കുന്നത് മസ്ജിദിന് പുറത്ത് പ്രതിഷേധ പ്രകടനങ്ങളും നടക്കുന്നു. , കെട്ടിടം നീക്കം ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. മസ്ജിദിന്ഞറെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വഖഫ് ബോർഡിൻ്റെ തീരുമാനം രൂക്ഷമായ സാഹചര്യം ലഘൂകരിക്കാനുള്ള ഇടപെടലിന്റെ ഭാഗമാണ്.

മസ്ജിദിന്റെ നിർമ്മാണത്തെക്കുറിച്ചു പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിനെക്കുറിച്ചും സമഗ്രമായ അവലോകനം നടത്താനാണ് ബോർഡ് ഉദ്ദേശിക്കുന്നത്. പ്രാദേശിക സമൂഹത്തിനകത്തും പുറത്തും വലിയ ചർച്ചകൾക്ക് ഇടയാക്കിയ സാഹചര്യത്തില്‍ ഈ ഇടപെടൽ ഒരു നിർണായക ചുവടുവെപ്പാണ്. ഈ സാഹചര്യത്തിൽ വഖഫ് ബോർഡിൻ്റെ പങ്ക് നിർണായകമാണ്. മതപരമായ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്ന ഒരു സ്വയംഭരണ സ്ഥാപനമെന്ന നിലയിൽ, ബോർഡിൻ്റെ പ്രവർത്തനങ്ങൾ നിയമപരമായ ചട്ടക്കൂടുകൾ നിന്നുള്ളതാണ്.

പ്രതിഷേധങ്ങളിൽ രാഷ്ട്രീയ ഗ്രൂപ്പുകൾ മാത്രമല്ല, വിഷയവുമായി ബന്ധപ്പെട്ട വിവിധ പൗര സംഘടനകളളും രംഗത്തുണ്ട്. സമരക്കാർ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ വഖഫ് ബോർഡുമായി ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. മസ്ജിദിൻ്റെ നിർമ്മാണ രേഖകൾ വിലയിരുത്തുന്നതും തർക്കം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ നിർണയിക്കുന്നതും ശ്രമങ്ങളിൽ ഉൾപ്പെടുന്നു. ഈ പ്രക്രിയയിൽ എല്ലാ നിയമപരവും നിയന്ത്രണപരവുമായ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വിശദമായ പരിശോധനകളും കൂടിയാലോചനകളും നടക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.