
ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിൽ വ്യാഴാഴ്ച രാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ തുടർച്ചയായ ഭൂചലനങ്ങൾ അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.6 മുതൽ 3.8 വരെ തീവ്രത രേഖപ്പെടുത്തിയ പന്ത്രണ്ടോളം ഭൂചലനങ്ങളാണ് ഉണ്ടായത്. രാജ്കോട്ട് ജില്ലയിലെ ഉപ്ലേറ്റ, ധോരാജി, ജേത്പൂർ താലൂക്കുകളിലെ ജനങ്ങൾ ഇതോടെ കടുത്ത പരിഭ്രാന്തിയിലായി. മുൻകരുതൽ നടപടിയായി പലരും വീടുകൾ ഉപേക്ഷിച്ച് തുറസ്സായ പാടങ്ങളിൽ അഭയം തേടി. നിലവിൽ ജീവഹാനിയോ വലിയ തോതിലുള്ള നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ഭൂചലനങ്ങളുടെ തുടക്കം വ്യാഴാഴ്ച രാത്രി 8.43നാണ് ആദ്യ ചലനം അനുഭവപ്പെട്ടത്. ഇതിന് 3.3 തീവ്രതയുണ്ടായിരുന്നു. ഉപ്ലേറ്റ നഗരത്തിന് സമീപമായിരുന്നു ഇതിന്റെ പ്രഭവകേന്ദ്രം. ഗാന്ധിനഗർ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജിക്കൽ റിസർച്ച് രേഖപ്പെടുത്തിയതനുസരിച്ച്, ഉപ്ലേറ്റയ്ക്ക് 27 മുതൽ 30 കിലോമീറ്റർ കിഴക്ക്-വടക്കുകിഴക്കായി കേന്ദ്രീകരിച്ചാണ് തുടർച്ചയായ ചലനങ്ങൾ ഉണ്ടായത്.
ഭൂചലനത്തെത്തുടർന്ന് അപകടാവസ്ഥയിലുള്ള പഴയ കെട്ടിടങ്ങളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ കളക്ടർ നിർദ്ദേശിച്ചു. പഴയ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അംഗൻവാടികൾക്കും ഒരു ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധ്യാപകർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.