
ആന്ധ്രപ്രദേശിൽ കാറുകൾ കൂട്ടിയിടിച്ച് രണ്ട് കുട്ടികളുൾപ്പടെ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം. കർണൂൽ ജില്ലയിൽ ശനിയാഴ്ച പുലർച്ചെയാണ് സംഭവം. വെങ്കടേഷം (76), മകൾ മീനാക്ഷി (32), മരുമകൻ സതീശ് (34), ചെറുമക്കളായ റിത്വക്ക് (4), ബുന്നിത്ത് (5) എന്നിവരാണ് മരിച്ചത്. ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു അപകടത്തിൽ അനുശോചിച്ചു. കനത്ത മഞ്ഞ് കാരണം കാർ ഓടിച്ചിരുന്നവർക്ക് പരസ്പരം കാണാൻ കഴിഞ്ഞില്ല എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.