21 May 2024, Tuesday

Related news

May 19, 2024
May 13, 2024
April 20, 2024
April 18, 2024
April 6, 2024
April 5, 2024
April 5, 2024
April 4, 2024
April 2, 2024
March 29, 2024

സിപിഐ മലപ്പുറം ജില്ലാ സമ്മേളനത്തിന് ഇന്ന് തുടക്കമാകും

Janayugom Webdesk
മലപ്പുറം
September 17, 2022 8:21 am

സിപിഐ മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് മുതൽ 19 വരെ മഞ്ചേരിയിൽ നടക്കും. പതാക‑കൊടിമര‑ബാനർ‑സ്മൃതി ജാഥകള്‍ വൈകിട്ട് നാലിന് മഞ്ചേരി പഴയ മുനിസിപ്പൽ ഓഫീസ് പരിസരത്ത് സംഗമിക്കും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ ആളൂർ പ്രഭാകരൻ നഗറില്‍ പതാക സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസും ദീപശിഖ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം പി പി സുനീറും കൊടിമരം സ്വാഗതസംഘം ചെയർമാൻ പി സുബ്രഹ്മണ്യനും ബാനർ സ്വാഗതസംഘം ജനറൽ കൺവീനർ പി തുളസീദാസ് മേനോനും ഏറ്റുവാങ്ങും. പി സുബ്രഹ്മണ്യൻ പതാക ഉയർത്തും. പൊതുസമ്മേളനവും സാംസ്കാരിക സദസും പാർട്ടി കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും.

പ്രശസ്ത കവിയും ഗാനരചയിതാവുമായ വയലാർ ശരത് ചന്ദ്രവർമ്മ, ചലച്ചിത്ര നടനും സാംസ്കാരിക പ്രവർത്തകനുമായ ജയൻ ചേർത്തല എന്നിവർ സംസാരിക്കും. തുടർന്ന് കനൽ തിരുവാലിയുടെ നാടൻപാട്ട് അരങ്ങേറും. 18ന് രാവിലെ 10ന് പ്രതിനിധി സമ്മേളന വേദിയില്‍ പതാക ഉയർത്തും. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു, സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സി എൻ ജയദേവൻ, റവന്യൂമന്ത്രി അഡ്വ. കെ രാജൻ, ക്ഷീരവികസനമന്ത്രി ജെ ചിഞ്ചുറാണി, വി ചാമുണ്ണി, പി പി സുനീർ എന്നിവർ പങ്കെടുക്കും. പുതിയ ജില്ലാ കൗൺസിൽ, സംസ്ഥാന സമ്മേളന പ്രതിനിധികൾ എന്നിവരെ തിരഞ്ഞെടുത്ത് ജില്ലാ സമ്മേളനം 19ന് സമാപിക്കും. മണ്ഡലം സമ്മേളനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 220 പ്രതിനിധികള്‍ പങ്കെടുക്കും.

Eng­lish sum­ma­ry; CPI Malap­pu­ram dis­trict con­fer­ence will begin today

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.