
വഖഫ് നിയമഭേദഗതിക്കെതിരെ സിപിഐ ദേശീയ കൗണ്‍സില്‍ ആഹ്വാനം ചെയ്ത പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യമെങ്ങും പ്രകടനങ്ങളും ധര്‍ണകളും നടത്തി.
രാജ്യത്തിന്റെ മതേതര ഘടന തകര്‍ക്കുകയും ന്യൂനപക്ഷ അവകാശം ഹനിക്കുകയും ചെയ്യുന്ന വിവാദ വഖഫ് ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബില്ലിന്റെ നിയമസാധുത ചോദ്യം ചെയ്ത് സിപിഐ ഉള്‍പ്പെടെ നിരവധി കക്ഷികളും സംഘടനകളും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ലോക്കല്‍, മണ്ഡലം കേന്ദ്രങ്ങളില്‍ പ്രകടനങ്ങളും ധര്‍ണകളും നടന്നു.
ഈ മാസം എട്ടിനാണ് വഖഫ് ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നത്. മൂന്നിന് പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലാണ് ലോക്സഭയിലും രാജ്യസഭയിലും ബിൽ പാസായത്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട സുപ്രധാന മാറ്റങ്ങളാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സുപ്രീം കോടതി വിഷയം 16ന് പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.