13 February 2026, Friday

Related news

February 11, 2026
February 11, 2026
February 6, 2026
February 6, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026
January 26, 2026
January 25, 2026

ഇറാനിൽ പ്രക്ഷോഭകർക്ക് നേരെ അടിച്ചമർത്തൽ: കൊല്ലപ്പെട്ടവർ 5,000 കടന്നതായി റിപ്പോർട്ട്

Janayugom Webdesk
January 23, 2026 7:04 pm

ഇറാനിൽ രാജ്യവ്യാപകമായി തുടരുന്ന പ്രക്ഷോഭങ്ങൾക്ക് നേരെയുള്ള സർക്കാർ നടപടികളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,002 കടന്നതായി മനുഷ്യാവകാശ പ്രവർത്തകർ വെളിപ്പെടുത്തി. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ രക്തച്ചൊരിച്ചിലാണിത്. കൊല്ലപ്പെട്ടവരിൽ 4,716 പ്രതിഷേധക്കാരും 43 കുട്ടികളും ഉൾപ്പെടുന്നു. ഏകദേശം 26,800ലധികം പേരെ ഇതുവരെ തടങ്കലിലാക്കിയിട്ടുണ്ട്. ജനുവരി 8 മുതൽ രാജ്യം പൂർണ്ണമായ ഇന്റർനെറ്റ് നിരോധനത്തിലായതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും ഉയർന്നതാകാമെന്ന് ആക്ടിവിസ്റ്റുകൾ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ 3,117 പേർ മാത്രമാണ് കൊല്ലപ്പെട്ടതെന്നാണ് ഇറാന്റെ ഔദ്യോഗിക കണക്ക്.

അതിനിടെ, പ്രക്ഷോഭകാരികളെ വധശിക്ഷയ്ക്ക് വിധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മേഖലയിലേക്ക് യുദ്ധക്കപ്പലുകളുടെ വൻനിരയെ അയച്ചു. യുഎസ്എസ് അബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള വിമാനവാഹിനിക്കപ്പലുകൾ നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ മാത്രം സൈനിക നടപടി എന്ന നിലപാടിലാണ് വാഷിംഗ്ടൺ. എന്നാൽ 800 തടവുകാരുടെ വധശിക്ഷ ട്രംപിന്റെ ഇടപെടൽ മൂലം ഇറാൻ നിർത്തിവെച്ചു എന്ന വാർത്ത ഇറാൻ പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് മൊവാഹെദി നിഷേധിച്ചു. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ കൊല്ലുന്നതിനെതിരെ ട്രംപ് ‘റെഡ് ലൈൻ’ പ്രഖ്യാപിച്ചതോടെ മേഖലയിൽ പിരിമുറുക്കം വർദ്ധിച്ചിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.