
സിപിഐ(എം) വനിതാ നേതാവ് കെ ജെ ഷൈനിനെതിരായ സൈബർ അധിക്ഷേപം നടത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ നിന്നും പൊലീസ് മൊബൈൽ ഫോൺ പിടിച്ചെടുത്തു. സൈബർ അധിക്ഷേപത്തിന് ഉപയോഗിച്ചതെന്നു സംശയിക്കുന്ന മൊബൈൽ ഫോൺ ആണ് വീട്ടിൽ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്.
ഈ ഫോണിൽ നിന്നാണോ പോസ്റ്റ് ഇട്ടതെന്ന് സാങ്കേതിക പരിശോധനകളിലൂടെ ഉറപ്പുവരുത്തുമെന്ന് പൊലീസ് അറിയിച്ചു. സൈബര്‍ ഫോറൻസിക് സംഘത്തിന് ഫോൺ കൈമാറും. ഗോപാലകൃഷ്ണനോട് അന്വേഷകസംഘത്തിന് മുന്നില്‍ ചൊവ്വാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് വീട്ടിൽ നോട്ടീസ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.