12 December 2025, Friday

Related news

December 11, 2025
August 29, 2025
August 19, 2025
July 24, 2025
July 24, 2025
July 17, 2025
July 15, 2025
July 12, 2025
July 2, 2025
June 29, 2025

വാങ്കഡെയില്‍ മരണക്കളി; പ്ലേ ഓഫിനായി ഡല്‍ഹിയും മുംബൈയും

മുംബൈ ജയിച്ചാല്‍ ഡല്‍ഹി പുറത്ത്
മത്സരം നാളെ രാത്രി 7.30
Janayugom Webdesk
ന്യൂഡല്‍ഹി
May 20, 2025 10:29 pm

ഐപിഎല്ലില്‍ നാളെ മരണക്കളി. പ്ലേ ഓഫിലേക്ക് ഒഴിവുള്ളത് ഒരു സീറ്റ്. പോരാട്ടം മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍. ഇരുടീമിനും രണ്ട് മത്സരം ബാക്കി നില്‍ക്കെ പരസ്പരം നാളെ കൊമ്പുകോര്‍ക്കും. മുംബൈക്കാണ് ഇതില്‍ സാധ്യത കൂടുതല്‍. വിജയം മുംബൈക്കൊപ്പമാണെങ്കില്‍ ഡല്‍ഹി പുറത്താകും. ഇനി ഡല്‍ഹി വിജയിച്ചാല്‍ അവസാന മത്സരത്തില്‍ കൂടി വിജയം നേടേണ്ടി വരും. ഇരുടീമും തമ്മിലുള്ള തീപാറും പോരാട്ടം നാളെ രാത്രി 7.30ന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കും. 12 കളിയില്‍ 14 പോയിന്റുമായി മുംബൈ നാലാമതും 13 പോയിന്റുമായി ഡല്‍ഹി ക്യാപിറ്റല്‍സ് തൊട്ടുപിന്നിലുമാണ്. 

രണ്ടും ജയിച്ചാല്‍ മുംബൈക്ക് 18 പോയിന്റാവും. 13 പോയിന്റുളള ഡല്‍ഹി ക്യാപിറ്റല്‍സിന് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ ജയിക്കുക മാത്രമല്ല, മുംബൈ രണ്ട് മത്സരങ്ങളും തോല്‍ക്കുകയും വേണം. ഗുജറാത്ത് ടൈറ്റന്‍സ് 10 വിക്കറ്റിന് ഡല്‍ഹിയെ തകര്‍ത്തപ്പോഴാണ് പഞ്ചാബ് കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പ്ലേ ഓഫില്‍ പ്രവേശിച്ചത്. പഞ്ചാബിനും ബംഗളൂരുവിനും 17 വീതം പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ബംഗളൂരു രണ്ടാംസ്ഥാനത്തുണ്ട്. 12 കളിയില്‍ ഒമ്പതാം ജയത്തോടെ ഗുജറാത്ത് 18 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 2014ന് ശേഷം പഞ്ചാബിന്റെ ആദ്യ പ്ലേ ഓഫ് പ്രവേശനമാണിത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ബംഗളൂരുവിന്റെ അഞ്ചാം പ്ലേ ഓഫ് പ്രവേശനമാണ്. 

സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടതോടെ ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചിരുന്നു. ഇതോടെയാണ് പ്ലേ ഓഫ് കടമ്പയിലെത്താന്‍ മുംബൈയും ഡല്‍ഹിയും മാത്രമായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്സ്, രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നീ ടീമുകള്‍ നേരത്തെ പുറത്തായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.