
പ്രശസ്ത രാമകഥാ പ്രഭാഷകനും പത്മവിഭൂഷൺ ജേതാവുമായ ജഗദ്ഗുരു രാംഭദ്രാചാര്യക്കെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന അപകീർത്തികരമായ വീഡിയോകൾ 48 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യാൻ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മെറ്റയ്ക്കും ഗൂഗിളിനും നിർദേശം നൽകി. ജസ്റ്റിസ് ശേഖർ ബി സറഫ്, ജസ്റ്റിസ് പ്രശാന്ത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ശനിയാഴ്ച ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ശരദ് ചന്ദ്ര ശ്രീവാസ്തവയും മറ്റുള്ളവരും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതിയുടെ നടപടി. വീഡിയോകൾ നീക്കം ചെയ്യാൻ ആവശ്യമായ യു ആർ എൽ ലിങ്കുകൾ സാമൂഹിക മാധ്യമ കമ്പനികൾക്ക് കൈമാറാൻ കോടതി ഹർജിക്കാർക്ക് നിർദേശം നൽകി. കേസ് ഇനി നവംബർ 11ന് പരിഗണിക്കും.
സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകൾ നിയന്ത്രിക്കുന്നതിന് നിയമങ്ങൾ രൂപീകരിക്കണമെന്നും അവ കർശനമായി നടപ്പാക്കണമെന്നും ഹർജിക്കാർ കേന്ദ്ര‑സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടു. അതേസമയം, പ്രശ്നം ശ്രദ്ധയിൽപ്പെട്ടതായും, സംസ്ഥാന കമ്മീഷണർ ഫോർ പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസിന്റെ ഓഫീസ് ശശാങ്ക് ശേഖറിന് നോട്ടീസ് അയച്ചതായും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഒക്ടോബർ 18ന് കമ്മീഷന് മുമ്പാകെ ഹാജരാകാൻ ശേഖറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.