27 December 2025, Saturday

Related news

December 27, 2025
December 26, 2025
December 26, 2025
December 24, 2025
December 24, 2025
December 24, 2025
December 23, 2025
December 23, 2025
December 22, 2025
December 22, 2025

ഗ്രീൻലാൻഡില്‍ യുഎസ് പ്രത്യേക ദൂതന്‍; പ്രതിഷേധമറിയിച്ച് ഡെന്മാര്‍ക്ക്

Janayugom Webdesk
കോപ്പന്‍ഹേഗന്‍
December 22, 2025 9:45 pm

സ്വയംഭരണ ആർട്ടിക് പ്രദേശമായ ഗ്രീൻലാൻഡിലേക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രത്യേക ദൂതനെ നിയമിച്ചതില്‍ പ്രതിഷേധവുമായി ഡെന്മാര്‍ക്ക് സര്‍ക്കാര്‍. വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ഗ്രീന്‍ലാന്‍ഡ് നിയന്ത്രണത്തിലാക്കുമെന്ന് ട്രംപ് പലതവണ പ്രസ്താവിച്ചിട്ടുണ്ട്. ഇതിനു പിന്നാലെയാണ് പ്രത്യേക ദൂതനെ നിയമിക്കാനുള്ള നടപടി. ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയെയാണ് ഗ്രീൻലാൻഡിലേക്കുള്ള പ്രത്യേക ദൂതനായി നിയമിച്ചത്. ഡെൻമാർക്കിന്റെ പരമാധികാരത്തെ യുഎസ് സര്‍ക്കാര്‍ ബഹുമാനിക്കണമെന്ന് വിദേശകാര്യ മന്ത്രി ലാർസ് ലോക്കെ റാസ്മുസന്‍ പറഞ്ഞു. ലാന്‍ഡ്രിയുടെ നിയമനവും ട്രംപിന്റെ അനുബന്ധ പ്രസ്താവനകളും തികച്ചും അസ്വീകാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ഔദ്യോഗിക പ്രതിഷേധം അറിയിക്കാന്‍ ഡെന്മാര്‍ക്കിലെ യുഎസ് അംബാസഡറെ വിളിച്ചുവരുത്തി. 

ഡെൻമാർക്കിനുള്ളിലെ ഒരു സ്വയംഭരണ പ്രദേശമാണ് ഗ്രീൻലാൻഡ്. എണ്ണ, വാതകം, നിർണായക ധാതുക്കൾ അല്ലെങ്കിൽ അപൂർവ ഭൂമി മൂലകങ്ങൾ തുടങ്ങിയ പ്രകൃതിവിഭവങ്ങളുടെ ശേഖരം ഉള്ളതിനാൽ ദ്വീപ് പിടിച്ചെടുക്കാനാണ് ട്രംപിന്റെ ലക്ഷ്യം. ജനുവരിയിൽ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പ് പ്രകാരം, ഗ്രീൻലാൻഡിലെ 57,000 ജനങ്ങളിൽ ബഹുഭൂരിപക്ഷവും ഡെൻമാർക്കിൽ നിന്ന് സ്വതന്ത്രമാകാൻ ആഗ്രഹിക്കുന്നു. എന്നാല്‍ യുഎസിന്റെ ഭാഗമാകുന്നതില്‍ താല്പര്യമില്ല. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ, ഗ്രീൻലാൻഡ് പിടിച്ചെടുക്കുമെന്ന് ട്രംപ് പ്രഖ്യാപിക്കുകയും ഡെൻമാർക്കിന്റെ നേതൃത്വം ദ്വീപ് അമേരിക്കയ്ക്ക് വിട്ടുകൊടുത്തില്ലെങ്കിൽ അധിനിവേശം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.