
മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചയാളെ ഏരൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചണ്ണപ്പേട്ട മണക്കോട് സ്വദേശി ജസ്റ്റിൻ(42) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെയാണ് സംഭവം. അടുക്കളയിൽ കറിക്കരിഞ്ഞുകൊണ്ടിരുന്ന ഭാര്യ സുജിമോളുടെ അടുത്തെത്തിയ ജസ്റ്റിൻ പണം ആവശ്യപ്പെട്ടു. എന്നാല്‍ ആവശ്യം നിരസിച്ചതോടെ ഭാര്യയുമായി വാക്കേറ്റമുണ്ടാകുകയും കത്തി പിടിച്ചുവാങ്ങി ആക്രമിക്കുകയായിരുന്നു. കഴുത്തിന് മുറിവേറ്റ അനുമോളുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ പരിസരവാസികൾ ഉടൻ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അനുമോളുടെ പരാതിയെത്തുടർന്ന് കേസെടുത്ത ഏരൂർ പൊലീസ് ചണ്ണപ്പേട്ടയിൽനിന്നാണ് ജസ്റ്റിനെ കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.