18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 15, 2025
March 17, 2025
March 7, 2025
March 4, 2025
February 20, 2025
February 19, 2025
February 16, 2025
February 15, 2025
December 14, 2024
November 16, 2024

ആര്യനും, ദ്രാവിഡനും തമ്മില്‍ വ്യത്യാസം സൃഷ്ടിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമെന്ന് തമിഴ് നാട് ഗവര്‍ണര്‍

Janayugom Webdesk
ചെന്നൈ
March 4, 2025 5:22 pm

ആര്യന്മാര്‍ക്കും, ദ്രാവിഡര്‍ക്കുമിടയില്‍ വ്യത്യാസം സൃഷ്ടിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമെന്ന് തമിഴ് നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി.കഴിഞ്ഞ 60–70 വര്‍ഷത്തിനിടയില്‍ ആര്യന്മാര്‍ക്കും , ദ്രാവിഡര്‍ക്കും ഇടയില്‍ വലിയ രീതിയില്‍ വ്യത്യാസം സൃഷ്ടിച്ചത് ദ്രാവിഡ പ്രത്യയശാസ്ത്രമാണെന്നും ഇന്ത്യന്‍ സാഹിത്യത്തില്‍ ആര്യന്‍ എന്ന പദം ഒരു വംശമായി ഉപയോഗിച്ചിട്ടുല്ലെന്നും അദ്ദേഹം പറഞ്ഞു.ആര്യ‑ദ്രാവിഡ വിഭജനത്തെയും ആര്യ അധിനിവേശ സിദ്ധാന്തത്തെയും കുറിച്ചുള്ള ദ്രാവിഡ പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ നുണകൾ പ്രചരിപ്പിക്കുന്നുവെന്നും ഇത് ഇന്ത്യയുടെ ഐക്യത്തിനും വൈവിധ്യത്തിനും ഭീഷണിയാണെന്നും ഗവർണർ ആരോപിച്ചു.

സിന്ധു നാഗരികത: അതിന്റെ സംസ്കാരവും ജനങ്ങളും, പുരാവസ്തു ഉൾക്കാഴ്ചകൾ എന്ന വിഷയത്തിൽ ഡിജി വൈഷ്ണവ് കോളേജിൽ നടന്ന ദ്വിദിന സമ്മേളനത്തിന്റെ ഉദ്ഘാടന വേളയിൽ സംസാരിക്കുകയായിരുന്നു ഗവർണർ. സരസ്വതി നദിയുടെ അസ്തിത്വം തർക്കവിഷയമാണെന്ന് സമീപകാല ശാസ്ത്രീയ പഠനങ്ങൾ തെളിയിച്ചിട്ടുണ്ടെന്ന് വാദിച്ച ഗവർണർസിന്ധു നദീതട നാഗരികതയെ സരസ്വതി-സിന്ധു നാഗരികത എന്ന് പുനർനാമകരണം ചെയ്യണമെന്ന് പറഞ്ഞു. സരസ്വതി-സിന്ധു നാഗരികതയെ സംബന്ധിച്ചുള്ള, കഴിയുന്നത്ര സാഹിത്യം കണ്ടെത്താൻ ദ്രാവിഡ പ്രത്യയശാസ്ത്രജ്ഞർ കഷ്ടപ്പെടുന്നുവെന്ന് ഗവർണർ പറഞ്ഞു.വാസ്തവത്തിൽ, ഒരു തമിഴ് സാഹിത്യത്തിൽ പോലും ആര്യൻ എന്ന പദം ഒരു വംശമായി ഉപയോഗിച്ചിട്ടില്ല. 

കഴിഞ്ഞ 60–70 വർഷത്തിനിടയിൽ, ദ്രാവിഡ പ്രത്യയശാസ്ത്രം ആര്യന്മാരും ദ്രാവിഡരും തമ്മിൽ വ്യത്യാസം ഉണ്ടാക്കുകയാണ് ചെയ്തത്. സിന്ധുനദീതട സംസ്കാരം യഥാർത്ഥത്തിൽദ്രാവിഡ സംസ്കാരമായിരുന്നുവെന്നും ആര്യന്മാരും ബാർബേറിയന്മാരും വന്ന് ആക്രമിച്ചു, തുടർന്ന് അവർ തെക്കോട്ട് മാറി എന്ന് കാണിക്കാൻ പുസ്തകങ്ങൾ എഴുതാൻ അവർ വിരമിച്ച ഉദ്യോഗസ്ഥരെ പോലും നിയോഗിച്ചു. സംസ്കൃതത്തിലോ തമിഴിലോ ഉള്ള പുരാതന സാഹിത്യത്തിൽ അത്തരമൊരു സംഘർഷം പരാമർശിച്ചിട്ടില്ല എന്നതാണ് വസ്തുത. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന സാഹിത്യമാണ് അവ, അവയിൽ ഒന്നും തന്നെ പരാമർശിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.