18 December 2025, Thursday

Related news

November 19, 2025
November 12, 2025
November 4, 2025
October 27, 2025
October 14, 2025
September 23, 2025
September 12, 2025
July 17, 2025
July 6, 2025
July 2, 2025

മോസ്കോയിലെ ജീവിതത്തിൽ അതൃപ്‌തി; ബഷർ അൽ അസദിന്റെ ഭാര്യ അസ്മ വിവാഹമോചന അപേക്ഷ നൽകി

Janayugom Webdesk
മോസ്കോ
December 23, 2024 3:00 pm

മോസ്കോയിലെ ജീവിതത്തിൽ അതൃപ്‌തി വ്യക്തമാക്കി സിറിയയിൽ നിന്നും പുറത്താക്കപ്പെട്ട മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ ഭാര്യ അസ്മ അൽ അസദ് വിവാഹമോചനത്തിന് അപേക്ഷ നൽകി. മോസ്കോയിലെ ജീവിതത്തില്‍ താൽപര്യം ഇല്ലാത്തതിനാൽ തിരികെ സിറിയയിലേക്ക് മടങ്ങുവാനാണ് അസ്മ വിവാഹമോചനം തേടിയതെന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വിമതര്‍ സിറിയയില്‍ അധികാരം പിടിച്ചതിന് പിന്നാലെ ബാഷർ അൽ അസദും കുടുംബവും റഷ്യയിൽ അഭയം തേടിയിരുന്നു. ബ്രിട്ടീഷ്-സിറിയൻ ഇരട്ട പൗരത്വമുള്ള അസ്മ ലണ്ടനിലാണ് ജനിച്ചതും വളർന്നതും. 2000‑ൽ 25-ാം വയസിൽ സിറിയയിലേക്ക് താമസം മാറിയ അവർ അതേ വർഷം തന്നെ ബഷാർ അൽ അസദിനെ വിവാഹം കഴിച്ചു. കമ്പ്യൂട്ടര്‍ സയൻസിലും ഫ്രഞ്ച് സാഹിത്യത്തിലും ബിരുദമുള്ളയാളായ അസ്മ പിന്നീട് ഇൻവെസ്മെന്റ് ബാങ്കിങ് മേഖലയിലാണ് ജോലി നോക്കിയത്. 2000 ഡിസംബറിലാണ് ബഷാർ അൽ അസദിനെ വിവാഹം കഴിച്ചത്. ഹഫീസ്, സെയ്ൻ, കരീം എന്നിവരാണു മക്കൾ. 

അസ്മ റഷ്യൻ കോടതിയിൽ വിവാഹമോചന അപേക്ഷ സമർപ്പിക്കുകയും മോസ്കോ വിടാൻ പ്രത്യേക അനുമതി തേടുകയും ചെയ്തിട്ടുണ്ട്. അസ്മയുടെ അപേക്ഷ റഷ്യൻ അധികൃതര്‍ അവലോകനം ചെയ്യുകയാണെന്ന് ദി ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, സിറിയയിലെ വിമതരുടെ അട്ടിമറിയിൽ ബാഷർ അൽ അസദ് പ്രതികരിച്ചിരുന്നു. സിറിയയിൽ നടന്നത് തീവ്രവാദ പ്രവർത്തനമാണെന്നും സിറിയ വിടാൻ നേരത്തെ തീരുമാനിച്ചിരുന്നില്ലെന്നും ബാഷർ അൽ അസദ് പറഞ്ഞു. റഷ്യയിൽ അഭയം തേടുന്നതിനെ കുറിച്ച് ഒരിക്കലും ആലോചിച്ചിരുന്നില്ലെന്നും അത്തരമൊരു നിർദേശവും തനിക്ക് മുന്നിൽ വന്നിട്ടുമില്ലെന്നും അസദ് പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറ‌യുന്നു.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.