
കർണാടകയിലെ ചിക്ക്മംഗളൂരു ആൽഡൂരിനടുത്തുള്ള ഹൊസള്ളിയിൽ വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. ഹവള്ളി സ്വദേശിനിയായ നേത്രാവതി(34) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് നവീനെതിരെ(39) പൊലീസ് കേസെടുത്തു. സകലേശ്പൂർ സ്വദേശിയായ നവീനുമായി അഞ്ചുമാസം മുൻപാണ് നേത്രാവതിയുടെ വിവാഹം കഴിഞ്ഞത്. എന്നാൽ വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിനകം നേത്രാവതി പിണങ്ങി വീട്ടിലേക്ക് മടങ്ങിയിരുന്നു. നവീൻ തന്നെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് മൂന്ന് ദിവസം മുൻപ് ആൽഡൂർ പൊലീസ് സ്റ്റേഷനിൽ നേത്രാവതി പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പ്രകോപിതനായ നവീൻ നേത്രാവതിയെ കത്തിയെടുത്ത് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നേത്രാവതിയെ ഉടൻ ചിക്ക്മംഗളൂരു നഗരത്തിലെ മല്ലഗൗഡ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.