
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കൊല ചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസിലെ പതിനൊന്നാം സാക്ഷിയായ പൂയപ്പള്ളി പൊലിസ് സ്റ്റേഷൻ എസ് ഐ ബേബി മോഹന്റെ ചീഫ് വിസ്താരം കൊല്ലം അഡീഷണൽ സെഷൻസ് ജഡ്ജി പി എൻ വിനോദ് മുമ്പാകെ പൂർത്തിയായി.
സംഭവ ദിവസം രാവിലെ മൂന്നേകാൽ മണിയോടെ പ്രതി പൊലിസ് കൺട്രോൾ റൂമിലേക്ക് വിളിച്ചുവെന്നും തുടർന്ന് അവിടെ നിന്നും കിട്ടിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ താനുൾപ്പെടെയുള്ള പൊലിസ് സംഘം പ്രതിക്ക് മുറിവേറ്റിരുന്നതായി മനസിലാക്കിയതിനെ തുടർന്ന് കൊട്ടാരക്കര ഗവ. ആശുപത്രിയിലേക്ക് കൊണ്ടുവന്നതായും സാക്ഷി കോടതിയിൽ മൊഴി നല്‍കി. തുടർന്ന് ആശുപത്രിയിൽ വെച്ച് പ്രതി താനുൾപ്പെടെയുള്ളവരെ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നുവെന്നും പറഞ്ഞ സാക്ഷി, പ്രതിയെയും ആക്രമിക്കുവാൻ ഉപയോഗിച്ച കത്രികയും പ്രതിയുടെ വസ്ത്രങ്ങളും തിരിച്ചറിഞ്ഞു.
സംഭവ സമയത്തെ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ മൊബൈൽ ഫോണിലെ ദൃശ്യങ്ങളും പരിശോധിച്ച ഫോറൻസിക് വിദഗ്ദ്ധയെ ഇന്ന് വിസ്തരിക്കും. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരാകുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.