ബിയർ കുപ്പി പൊട്ടിച്ചു കുത്തി ഡ്രൈവറെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവ് അറസ്റ്റിലായി. ആലുവ മുപ്പത്തടം എരമം പരങ്ങാട്ടി പറമ്പിൽ ജെ.ഷിയാസ് (35) ആണ് അറസ്റ്റിലായത്. ടിവി കാണുന്നതിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായത്. മാർച്ച് 25നായിരുന്നു സംഭവം. ഡിണ്ടിഗൽ മണിയാറമ്പട്ടി സ്വദേശി ആർ. ആറുമുഖത്തെയാണ് കൊലപ്പെടുത്തിയത്.
ബിയർ ബോട്ടിൽ ഉപയോഗിച്ച് കുത്തിയതിനെത്തുടർന്ന് തലയ്ക്കും വയറിനും ഗുരുതര പരിക്കേറ്റ ആറുമുഖം ആശുപത്രിയിലെ ചികിത്സയ്ക്കിടെ മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് ശേഷം കടന്നുകളഞ്ഞ ഷിയാസിനെ ഇന്നലെ ആലുവയിൽ വച്ചു രാമനാഥപുരം പൊലീസ് പിടികൂടുകയായിരുന്നു. ഷിയാസിനെതിരെ ക്രളത്തിലും തമിഴ്നാട്ടിലുമടക്കം 28 ക്രിമിനൽ കേസുകളുള്ളതായി പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.