19 February 2026, Thursday

Related news

February 18, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026
January 28, 2026
January 28, 2026
January 24, 2026
January 23, 2026
January 14, 2026

ഇ- മാലിന്യങ്ങൾ ഇനി ഉപേക്ഷിക്കണ്ട; നഗരസഭയ്ക്ക് നൽകാം പണവും വാങ്ങാം

Janayugom Webdesk
തിരുവല്ല
August 11, 2025 8:42 am

നഇലക്ട്രോണിക്സ് മാലിന്യങ്ങൾ ഉപേക്ഷിക്കുന്ന പതിവ് രീതി ഇനിമുതൽ മാറ്റാം. അവ പണം വാങ്ങി നഗരസഭയ്ക്ക് നൽകാം. നഗരസഭാ അംഗീകൃത ഏജൻസിയായ ക്രിസ് ഗ്ലോബലാണ് നഗരസഭയ്ക്കു വേണ്ടി ശേഖരണം നടത്തുന്നത്. ഹരിതകർമ്മ സേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ — മാലിന്യത്തിന്റെ വില സർക്കാർ ഓരോ ഇനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനി ശേഖരിക്കാനുള്ള തുക ഹരിതകർമ്മ സേനയ്ക്ക് നൽകും. ക്ലീൻ കേരള കമ്പനിയാണ് ഇ — മാലിന്യങ്ങൾ പുനചംക്രമണത്തിനായി കൊണ്ടുപോകുന്നത്. ഇ- മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. 

നഗരസഭയിലെ എല്ലാ വാർഡുകളിലേയും ഹരിതകർമ്മസേന നേരിട്ട് വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ — മാലിന്യങ്ങൾ തയാറാക്കി ഏജൻസിക്ക് നൽകാവുന്നതാണ്. ഇ — മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്ജ് നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ വിനു റവ. എബി ടി മാമ്മനിൽ നിന്ന് ഇ ‑മാലിന്യത്തിന്റെ ആദ്യശേഖരണം നടത്തി. ക്ലീൻ സിറ്റി മാനേജർ ബിനോയ് ബി ജി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സുനിൽ സി, ഷൈനി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ്, മീര പി എൽ, മനോജ് കുമാർ, ശ്രീലക്ഷ്മി ഷാജി, ക്രിസ് ഗ്ലോബൽ ഏജൻസി അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.