7 January 2026, Wednesday

അഫ്ഗാനിസ്ഥാനിൽ ഭൂകമ്പം: 800 മരണം, 2,800ഓളം പേർക്ക് പരുക്ക്, സഹായം അഭ്യർഥിച്ച് താലിബാൻ

Janayugom Webdesk
കാബൂൾ
September 2, 2025 8:37 am

അഫ്ഗാനിസ്ഥാനിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ 800 പേർ മരിക്കുകയും 2,800ഓളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ഭൂകമ്പത്തെ തുടർന്ന് താലിബാൻ ഭരണകൂടം രാജ്യാന്തര സഹായം അഭ്യർഥിച്ചിട്ടുണ്ട്. കിഴക്കൻ പ്രവിശ്യകളായ കുനാർ, നംഗർഹാർ എന്നിവിടങ്ങളിലാണ് നാശനഷ്ടങ്ങൾ കൂടുതലായി ഉണ്ടായത്. ദുരന്ത മേഖലകളിൽ എത്തിച്ചേരാൻ രക്ഷാപ്രവർത്തകർ ബുദ്ധിമുട്ടുകയാണ്. കുന്നിൻപ്രദേശങ്ങളും മോശം കാലാവസ്ഥയും കാരണം റോഡുകൾ പലതും ഗതാഗതയോഗ്യമല്ലാത്തതാണ് ഇതിന് കാരണം. മനുഷ്യജീവനും വീടുകളും നഷ്ടപ്പെട്ട ഈ ദുരന്തത്തിൽ രാജ്യാന്തര സമൂഹം സഹകരിക്കണമെന്ന് കാബൂളിലെ ആരോഗ്യ മന്ത്രാലയ വക്താവ് ഷറഫത് സമാൻ പറഞ്ഞു. രാത്രി 10 കിലോമീറ്റർ (6 മൈൽ) ആഴത്തിൽ ഉണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 6 ആയിരുന്നു.

കഴിഞ്ഞ 24–48 മണിക്കൂറിനുള്ളിൽ ഈ പ്രദേശങ്ങളിൽ കനത്ത മഴ പെയ്തതിനാൽ മണ്ണിടിച്ചിലിനും പാറകൾ ഇടിഞ്ഞുവീഴാനും സാധ്യതയുണ്ടെന്ന് യുഎൻ ഓഫിസ് ഫോർ ദി കോഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (UNOCHA) ഉദ്യോഗസ്ഥൻ കേറ്റ് കാരി പറഞ്ഞു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്; മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Kerala State - Students Savings Scheme

TOP NEWS

January 7, 2026
January 7, 2026
January 7, 2026
January 7, 2026
January 6, 2026
January 6, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.