21 February 2026, Saturday

Related news

February 18, 2026
February 17, 2026
February 16, 2026
February 15, 2026
February 11, 2026
February 8, 2026
February 6, 2026
February 6, 2026
February 5, 2026
January 31, 2026

ബിൽ ഗേറ്റ്‌സിന് റഷ്യൻ സ്ത്രീകളിൽ നിന്ന് ലൈംഗികരോഗം പിടിപെട്ടതായി എപ്‌സ്റ്റീൻ ഫയൽസിലെ വെളിപ്പെടുത്തല്‍

Janayugom Webdesk
വാഷിങ്ടൺ
January 31, 2026 3:05 pm

മൈക്രോസോഫ്റ്റ് സഹ സ്ഥാപകന്‍ ബിൽ ഗേറ്റ്‌സിന് റഷ്യൻ സ്ത്രീകളിൽ നിന്ന് ലൈംഗികരോഗം പിടിപെട്ടതായും അന്നത്തെ ഭാര്യയായിരുന്ന മെലിൻഡയ്ക്ക് രഹസ്യമായി നൽകാനായി അദ്ദേഹം ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെട്ടെന്നും എപ്‌സ്റ്റീൻ ഫയൽസ് റിപ്പോര്‍ട്ട്. യുഎസ് നീതിന്യായ വകുപ്പിന്റെ പുതിയ ഫയലുകളിള്‍ വന്ന റിപ്പോര്‍ട്ടാണിവ. ലൈംഗീക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ ഇമെയില്‍ നിന്നുമാണ് ഈ വിവരങ്ങള്‍ നീതിന്യായ വകുപ്പിന് ലഭിച്ചത്. 

റഷ്യന്‍ യുവതികളില്‍ നിന്നും എസ്ടിഡി എന്ന ലൈംഗീക രോഗമാണ് പിടിപെട്ടതെന്നും ഇമെയിലില്‍ പറയുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് സ്ഥിരീകരണങ്ങള്‍ ഒന്നുമില്ല. പുതുതായി പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലുകളില്‍ ബില്‍ ഗേറ്റ്‌സിന് റഷ്യന്‍ സ്ത്രീകളില്‍ നിന്ന് ലൈംഗികമായി പകരുന്ന രോഗം പിടിപെട്ടുവെന്നും ആന്റിബയോട്ടിക്കുകള്‍ തേടിയെന്നും ആരോപിക്കുന്നു. റഷ്യന്‍ സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശേഷം മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് ലൈംഗികമായി പകരുന്ന രോഗം പിടിപെട്ടുവെന്നും പിന്നീട് തന്റെ അന്നത്തെ ഭാര്യ മെലിന്‍ഡ ഗേറ്റ്‌സിന് രഹസ്യമായി നല്‍കാന്‍ ആന്റിബയോട്ടിക്കുകള്‍ തേടിയെന്നും ജെഫ്രി എപ്സ്റ്റീന്‍ ഫയലുകളുടെ ഏറ്റവും പുതിയ ഭാഗം ആരോപിക്കുന്നു.

2013ല്‍ എപ്സ്റ്റീന്‍ സ്വയം എഴുതിയ ഇമെയിലുകളിലാണ് ഈ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഈ അവകാശവാദങ്ങള്‍ തികച്ചും അസംബന്ധവും പൂര്‍ണമായും തെറ്റുമാണെന്നു ഗേറ്റ്‌സിന്റെ വക്താവ് ഡെയ്ലി മെയിലിനോട് പറഞ്ഞു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും 2,000ത്തിലധികം വീഡിയോകളും 180,000 ചിത്രങ്ങളും പുറത്തുവിട്ടതായി നീതിന്യായ വകുപ്പ് അറിയിച്ചു. വിപുലമായ അവലോകന പ്രക്രിയയ്ക്ക് ശേഷമാണ് വെളിപ്പെടുത്തലുകള്‍ നടത്തിയതെന്ന് ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.