7 March 2026, Saturday

Related news

March 7, 2026
February 27, 2026
February 20, 2026
January 28, 2026
January 12, 2026
January 9, 2026
January 9, 2026
December 8, 2025
December 1, 2025
November 19, 2025

തുല്യ ജോലിക്ക് തുല്യ വേതനം ; ഒരേ സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് മദ്രാസ് ഹൈക്കോടതി

Janayugom Webdesk
ചെന്നൈ
March 7, 2026 12:38 pm

തുല്യ ജോലിക്ക് തുല്യ വേതനം എന്ന ആശയം ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ബാധകമാകുവെന്ന് മദ്രാസ് ഹൈക്കോടതി .ജസ്റ്റിസുമാരായ എസ്എം സുബ്രമണ്യം, സികുമാരപ്പൻ എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.തമിഴ്നാട് സർക്കാരിന്റെ സ്ഥാപനമായ അരസു റബ്ബർ കോർപ്പറേഷൻ ലിമിറ്റഡിലെ ജീവനക്കാരന് തുല്യ വേതനം നൽകണമെന്ന് സർക്കാരിനോട് നിർദേശിച്ച സിംഗിൾ ജഡ്ജി ഉത്തരവ് റദ്ധാക്കികൊണ്ടായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം.

പൊതുമേഖലാ സ്ഥാപനങ്ങളിലും സർക്കാർ വകുപ്പുകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ കാര്യത്തിൽ ഒരു താരതമ്യവും പാടില്ല, അവരുടെ തൊഴിൽ ചട്ടങ്ങളെല്ലാം വ്യത്യസ്തമാണ് അതുകൊണ്ട് തുല്യ ജോലിക്ക് തുല്യ വേതനം എന്ന നയം പ്രായോഗികമല്ല, കോടതി ചൂണ്ടിക്കാട്ടി. 2010 മുതൽ വിവിധ സമയങ്ങളിൽ പുറപ്പെടുവിച്ച വിവിധ നിർദേശങ്ങൾ സൂചിപ്പിക്കുന്നത് കോർപ്പറേഷൻ ജീവനക്കാർക്ക് സർക്കാർ ജീവനക്കാരുടേതിന് തുല്യമായ ശമ്പള സ്കെയിലുകൾ നടപ്പിലാക്കുന്നത് പതിവ് രീതിയല്ലെന്നും അതിന് സർക്കാർ അനുമതി തേടണമെന്നുമാണ് എന്നും കോടതി നിരീക്ഷിച്ചു.

പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും സർക്കാർ ധന സഹായത്തോടെ പ്രവർത്തിക്കുന്നവയാണ്. അതിനാൽ സ്ഥാപനത്തിന്റെ സാമ്പത്തിക പരിമിതികൾ സർക്കാർ പരിഗണിക്കേണ്ടതാണെന്നും കോടതി പറഞ്ഞു.തുല്യ ജോലിക്ക് തുല്യ വേതനം എന്ന നയത്തെ കോടതി തീരെ പരിഗണിച്ചില്ലെന്ന് പറയാൻ കഴിയില്ല, ഒരേ സ്ഥാപനത്തിലെ ഒരേ ഉത്തരവാദിത്തമുള്ള ജീവനക്കാർക്ക് മാത്രമേ ഈ നയം സ്വീകരിക്കാനാകൂ, സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരെയും തമ്മിൽ താരതമ്യം ചെയ്യേണ്ടതില്ലെന്നും ബെഞ്ച് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.