
ഇരുട്ടിലും മങ്ങാതെ സമര സൂര്യന്റെ യാത്ര. വഴികളെല്ലാം നിറഞ്ഞു ജനസഞ്ചയം ഇരമ്പുമ്പോൾ നിശ്ചയിച്ച സമയത്തിലും ഏറെ വൈകി വിലാപയാത്ര ആറ്റിങ്ങൽ കോരാണിയിലെത്തി. തൊണ്ടപൊട്ടി മുദ്രാവാക്യം മുഴക്കിയാണ് തങ്ങളുടെ പ്രിയ സഖാവിനെ യാത്രയാക്കാൻ റോഡിനിരുവശത്തും ജനസാഗരം തടിച്ചുകൂടിയത്. പ്രായഭേദമന്യേ നിരവധിപ്പേരാണ് വിഎസിനെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്.ഏഴര മണിക്കൂറിനുള്ളിൽ പിന്നിട്ടത് 30 കിലോമീറ്റർ മാത്രമാണ് . രാത്രി ഏറെ വൈകിയും വഴിയരികിൽ കാത്ത് നിന്ന് അന്ത്യാഞ്ജലി അർപ്പിക്കുന്നവർ ഒരേ സ്വരത്തിൽ പറയുന്നു ആയിരക്കണക്കിന് മനുഷ്യരുടെ പ്രതീക്ഷയും വിശ്വാസവുമായിരുന്നു വി എസ് എന്ന രണ്ടക്ഷരമെന്ന് . കാലിടറാതെയുള്ള മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിലും പാതയോരങ്ങളിൽ നിറയുന്നത് വിഎസിന്റെ ഓർമ്മകളാണ് . കൊല്ലം ജില്ലയിലെ വിവിധ കേന്ദ്രങ്ങൾ കടന്ന് വിലാപയാത്ര ഇന്ന് ആലപ്പുഴയിലെത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.