
ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ താൻ നടത്തിയ പ്രസംഗം ഗസ്സയിലെ താമസക്കാർക്ക് തത്സമയം പ്രക്ഷേപണം ചെയ്യുന്നതിനായി മുനമ്പിലുടനീളം ലൗഡ് സ്പീക്കറുകൾ ഘടിപ്പിക്കാൻ ഐ.ഡി.എഫിനോട് ഉത്തരവിട്ടതിൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ ബന്ദികളുടെ ബന്ധുക്കൾ. രൂക്ഷമായ വിമർശനമാണ് മാതാക്കളെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഉയർത്തിയത്.
‘നിങ്ങളുടെ വ്യക്തിപരമായ പ്രചാരണത്തിനായി എത്ര കാലം ഞങ്ങളുടെ മക്കളെ ഉപയോഗിക്കും? അവർ നിങ്ങളുടെ യുദ്ധ സിനിമയിലുള്ള ഫ്രെയിമിലെ വെറും കഥാപാത്രങ്ങളല്ല. അവർ നിങ്ങളുടെ മെഗലോമാനിക് ഷോയിലെ കാഴ്ചകളല്ല’ ‑ഇമാ എറ എന്ന ഒരു സ്ത്രീ പറഞ്ഞു. സൈനികരുടെ ജീവിതത്തിന്റെ ഉത്തരവാദിത്തം നിങ്ങളുടെ കൈകളിലാണ്. നിങ്ങൾ ഈ ഭ്രാന്തിന് വഴങ്ങരുതെന്ന് ഞങ്ങൾ ചീഫ് ഓഫ് സ്റ്റാഫിനോടും സതേൺ കമാൻഡിന്റെ ജനറലിനോടും അഭ്യർഥിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
‘താങ്കൾ ഗസ്സക്കാരോട് സംസാരിക്കുന്നതിനുപകരം, പ്രത്യാശയുടെ ശബ്ദം ആഗ്രഹിക്കുന്ന ബന്ദികളോടും പട്ടാളക്കാരോടും സംസാരിക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്ന’തെന്ന് ബന്ദിയായ ഒമ്രി മിറാന്റെ ഭാര്യ ലിഷെയ് മിറാൻ ലാവി ‘എക്സി’ൽ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.