
കർഷക തൊഴിലാളി ക്ഷേമനിധി യാഥാർത്ഥ്യമാക്കണമെന്ന് സിപിഐ സംസ്ഥാന സമ്മേളനം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ബദൽ നയങ്ങളിലൂടെ ഇന്ത്യക്കാകെ മാതൃകയായി മാറിയ ഇടതുപക്ഷ നയത്തിന്റെ മുഖമുദ്രയായ കർഷക ക്ഷേമനിധി ഇനിയും യാഥാർത്ഥ്യമാക്കാനാവാത്തതിൽ ഉത്കണ്ഠയുണ്ട്.
2019 ഡിസംബർ 20ന് നിലവിൽ വന്നതാണ് കേരള കർഷക ക്ഷേമനിധി നിയമം. മന്ത്രിസഭയും നിയമസഭയുമടക്കം പലതലങ്ങളിൽ ചർച്ച ചെയ്ത് രൂപീകരിച്ച ക്ഷേമനിധിയെ സംബന്ധിച്ച് അനിശ്ചിതത്വം ഒഴിവാക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കർഷകരുടെ അവകാശമായ കർഷക പെൻഷൻ ഉൾപ്പെടെ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കേണ്ട കർഷക ക്ഷേമനിധി യാഥാർത്ഥ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.