
കാസർഗോഡ് കാഞ്ഞങ്ങാട് ഷവർമ്മ കഴിച്ചതിനെ തുടർന്ന് 15ഓളം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടു. ഇതിൽ നാല് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് പൂച്ചക്കാടുള്ള ബോംബെ ഹോട്ടലിൽ നിന്നും വാങ്ങിയ ഷവർമ്മ കഴിച്ച കുട്ടികൾക്കാണ് ഛർദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്. പൂച്ചക്കാട് പള്ളിയിൽ നടന്ന നബിദിനാഘോഷ പരിപാടിയുടെ ഭാഗമായി നൽകിയ ഷവർമ്മയാണ് കുട്ടികൾക്ക് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഷവർമ്മക്ക് നാല് ദിവസത്തോളം പഴക്കമുണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു. റിഫാ ഫാത്തിമ, ഫാത്തിമത്ത് ഷാക്കിയ, നഫീസ മൻസ, നഫീസത്ത് സുൽഫ എന്നീ കുട്ടികളാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. മറ്റ് കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വീട്ടിലേക്ക് വിട്ടു. പോലീസ് സ്ഥലത്തെത്തി ഹോട്ടലിൽ പരിശോധന നടത്തി. പഴകിയ ഭക്ഷണം പിടികൂടുന്നതിനുള്ള പരിശോധനകൾ കാര്യക്ഷമമല്ലാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.