
ശശി തരൂരിനെ പോലൊരു ഹിന്ദുത്വ സേവകനെ ജയിപ്പിച്ചതിൽ കുറ്റബോധം തോന്നുന്നുവെന്ന് മുൻ വെൽഫെയർ പാർട്ടി വനിതാ നേതാവ് ശ്രീജ നെയ്യാറ്റിൻകര. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരരുതെന്ന ജാഗ്രതയോടെയാണ് തരൂരിന് വോട്ട് ചെയ്തതെന്നും സമൂഹ മാധ്യമത്തിൽ ശ്രീജ കുറിച്ച പോസ്റ്റ് വൈറലാവുകയാണ്.
മുൻപുള്ള പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് താൻ വെൽഫെയർ പാർട്ടിയുടെ ഭാരവാഹിയായിരുന്നു. ബിജെപിയെ പരാജയയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്ന വെൽഫെയർ പാർട്ടിയുടെ രാഷ്ട്രീയ മുദ്രാവാക്യം ഉയർത്തി തെരുവുകളിൽ യുഡിഎഫിന് വേണ്ടി പ്രവർത്തിച്ചു. അന്ന് തരൂരിന് വേണ്ടി വോട്ടഭ്യർത്ഥിച്ചു കൊണ്ട് വീടുകൾ കയറിയിറങ്ങി. കുടുംബ സദസുകളിലും തെരുവുകളിലും തൊണ്ട പൊട്ടി പ്രസംഗിച്ചു. ഇപ്പോൾ തരൂരിന്റെ അപകടകരമായ ഹിന്ദുത്വ സേവ കണ്ട് കുറ്റ ബോധത്തോടെ സഖാവ് പന്ന്യൻ രവീന്ദ്രനോട് പരസ്യമായി മാപ്പ് പറയുന്നുവെന്നും ശ്രീജ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.