
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട വ്യാജരേഖാ കേസില്‍ മുൻ ഡിജിപിയും മലയാളിയുമായ ആർ ബി ശ്രീകുമാറിന് സ്ഥിരം ജാമ്യം. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാൻ വ്യാജരേഖ ചമച്ചെന്ന കേസില്‍ ഗുജറാത്ത് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഓഗസ്റ്റ് 17ന് വിചാരണക്കോടതിയിൽ ഹാജരാകാനും 25,000 രൂപ കെട്ടിവയ്ക്കാനും കോടതി നിർദേശിച്ചു. ജസ്റ്റിസ് ഇലേഷ് ജെ വോറ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. 2022 സെപ്റ്റംബർ 28ന് ശ്രീകുമാറിന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ അന്തിമ തീർപ്പാക്കുന്നതുവരെ ഇളവ് പലപ്പോഴായി നീട്ടുകയായിരുന്നു.
English Summary: Fixed bail for RB Sreekumar
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.