
ജൂണിൽ അവസാനിച്ച പ്രളയത്തിന് പിന്നാലെ അസമിൽ വീണ്ടും മഴ ശക്തമായി. കഴിഞ്ഞ മൂന്ന് ദിവസമായി പെയ്യുന്ന പേമാരിയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ട് പേർ മരിച്ചു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ഗോലാഘട്ട് ജില്ലയിൽ നിന്നാണ് രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തത്. തെക്കൻ അസമിലെ ബരാക്, കുഷിയാര നദികൾ കരകവിഞ്ഞൊഴുകിയതോടെ 22,000ത്തിലധികം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ബരാക്, കുഷിയാര എന്നിവ കൂടാതെ സംസ്ഥാനത്തെ മറ്റ് പ്രധാന നദികളായ ദിഖൗ, ദിസാംങ്ങ്, ധൻസിരി ഉൾപ്പെടെ ബ്രഹ്മപുത്രയുടെ പോഷകനദികളും കരകവിഞ്ഞൊഴുകുന്നത് പ്രളയക്കെടുതിക്ക് ആക്കം കൂട്ടി.
നോർത്ത് ഈസ്റ്റേൺ ഇലക്ട്രിക് പവർ കോർപറേഷൻ ലിമിറ്റഡ് ഡോയോംങ് ജലവൈദ്യുത പദ്ധതിയിൽ നിന്ന് മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിട്ടത് പ്രളയത്തിൻ്റെ തോത് വർധിപ്പിച്ചു. ഇതുവരെ 4,548 ഗ്രാമങ്ങളിലെ ആളുകളെ പ്രളയം ബാധിച്ചിട്ടുണ്ട്. ദുരന്തബാധിതർക്കായി 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. പ്രളയം ബാധിച്ച അസമിലെ വിവിധ ഭാഗങ്ങളിൽ ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നിരവധി ആളുകളെയും കന്നുകാലികളെയും പ്രളയ ബാധിത പ്രദേശങ്ങളിൽ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.