
ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലുണ്ടായ കനത്ത വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി മരിച്ചവരുടെ എണ്ണം 753 ആയി ഉയർന്നതായി ദുരന്ത നിവാരണ ഏജൻസി അറിയിച്ചു. 504 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. തിങ്കളാഴ്ച റിപ്പോർട്ട് ചെയ്ത 604 മരണസംഖ്യയിൽ നിന്ന് വലിയ വർദ്ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
പടിഞ്ഞാറൻ സുമാത്ര പ്രവിശ്യയിലെ അഗം റീജൻസിയിലെ പലെംബയൻ ഉൾപ്പെടെയുള്ള മേഖലകളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പെട്ടന്നുള്ള വെള്ളപ്പൊക്കം വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. ഈ ദുരന്തബാധിത പ്രദേശങ്ങളിൽ ചെളിയിലും അവശിഷ്ടങ്ങൾക്കുമിടയിൽ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ സാഹചര്യം എത്രത്തോളം രൂക്ഷമാണെന്ന് വ്യക്തമാക്കുന്നു.
കാണാതായവർക്കായുള്ള തിരച്ചിൽ പ്രവർത്തനങ്ങൾ ദുരന്ത നിവാരണ ഏജൻസിയുടെ നേതൃത്വത്തിൽ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.