6 December 2025, Saturday

Related news

December 4, 2025
December 2, 2025
December 1, 2025
December 1, 2025
November 30, 2025
November 30, 2025
November 29, 2025
November 29, 2025
November 28, 2025
November 27, 2025

ഹിമാലയൻ മേഖലയിൽ പ്രളയക്കെടുതി; റോഡ് ഗതാഗതം നിലച്ചു, നേപ്പാളിൽ മരണം 47 ആയി

ഡാർജിലിംഗിൽ മണ്ണിടിച്ചിലിൽ 18 പേർ മരിച്ചു
Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2025 6:28 pm

ഹിമാലയൻ മേഖലയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷമാകുന്നു. നേപ്പാളിൽ 47 പേർ മരിക്കുകയും ഒൻപത് പേരെ കാണാതാവുകയും ചെയ്തു. വടക്കൻ ബംഗാളിലെ ഡാർജിലിംഗിലാണ് ഏറ്റവും രൂക്ഷമായ സാഹചര്യം. ഡാർജിലിംഗിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 18 ആയി. മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മണ്ണിടിച്ചിലിനെ തുടർന്ന് പശ്ചിമ ബംഗാളിനും സിക്കിമിനും ഇടയിലുള്ള റോഡ് ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. ബാലസൺ നദിക്ക് കുറുകെയുള്ള ഇരുമ്പ് പാലം തകർന്നതോടെ ഡാർജിലിംഗിനും സിലിഗുരിക്കും ഇടയിലുള്ള പ്രധാന റോഡിൽ ഗതാഗതം നിലച്ചു. നേപ്പാളിൽ ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലുള്ള ഇലാം ജില്ലയിൽ വ്യാപകമായുണ്ടായ മണ്ണിടിച്ചിലിൽ നിരവധി പാലങ്ങളും റോഡുകളും തകർന്നു. പ്രളയദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി നേപ്പാളിന് പിന്തുണ അറിയിച്ചു. മേഖലയിലെ സാഹചര്യങ്ങൾ പ്രധാനമന്ത്രി സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വടക്കൻ ബംഗാൾ, സിക്കിം, മേഘാലയ എന്നിവിടങ്ങളിൽ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ടും, ബിഹാർ, ജമ്മു കശ്മീർ, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.