4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

അട്ടപ്പാടിയിലേക്ക് കടത്താൻ ശ്രമിച്ച വിദേശ മദ്യം പിടികൂടി

Janayugom Webdesk
പാലക്കാട്
September 1, 2024 10:00 pm

അട്ടപ്പാടിയിലേക്ക് കടത്താന്‍ ശ്രമിച്ച 110 ലിറ്റര്‍ വിദേശമദ്യം മണ്ണാര്‍ക്കാട് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ രക്ഷപ്പെട്ടു. മദ്യം കടത്താനുപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കള്ളമല ചിമ്മിനിക്കാട് വീട്ടില്‍ മനു (30) ആണ് പിടിയിലായത്. സുഹൃത്തും കള്ളമല സ്വദേശിയുമായ വിത്സന്‍ ഓടി രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ കാഞ്ഞിരപ്പുഴ കാഞ്ഞിരത്തുവെച്ചാണ് സംഭവം. എക്‌സൈസ് റേഞ്ച് ഓഫിസിലെ ഉദ്യോഗസ്ഥന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുൽ അഷ്‌റഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹനപരിശോധന നടത്തിയത്.

എക്‌സൈസിന്റെ വാഹനം കണ്ടതോടെ നിര്‍ത്താതെ പോയ കാറിനേയും ബൈക്കിനേയും സംഘം പിന്തുടരുകയും കാറിലുണ്ടായിരുന്ന മനുവിനെ സാഹസികമായി പിടികൂടുകയുമായിരുന്നു. ബൈക്കും കൈവശമുണ്ടായിരുന്ന ബാഗും ഉപേക്ഷിച്ച് വിത്സന്‍ ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിലും ബൈക്കിലുമുണ്ടായിരുന്ന ബാഗുകളില്‍ നിന്നും മദ്യം കണ്ടെടുത്തു. അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ ഇവര്‍ മുമ്പും പിടിയിലായിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓണക്കാലമായതിനാല്‍ മദ്യം വന്‍തോതില്‍ അട്ടപ്പാടി ഊരുകളിലേക്ക് കടത്താന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.