16 December 2025, Tuesday

Related news

November 5, 2025
September 6, 2025
July 25, 2025
June 12, 2025
June 8, 2025
April 29, 2025
April 9, 2025
April 1, 2025
February 8, 2025
January 12, 2025

പാതിരാമണലില്‍ വികസനം മുടക്കി മാലിന്യക്കൂമ്പാരം

ആർ ബാലചന്ദ്രൻ
ആലപ്പുഴ
February 13, 2023 10:19 pm

വലിച്ചെറിയുന്ന മാലിന്യം തിങ്ങിനിറഞ്ഞതോടെ പാതിരാമണലില്‍ വികസന പദ്ധതികള്‍ കിതയ്ക്കുന്നു. പാതിരാമണൽ ദ്വീപിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത് നിരാശപ്പെടുത്തുന്ന കാഴ്ചകൾ മാത്രമാണ്.
പരിമിതികളിൽ നട്ടംതിരിയുകയാണ് ദ്വീപ്. പ്രാഥമിക സൗകര്യങ്ങൾക്ക് പോലും ഇവിടെ സൗകര്യമില്ല. കായലിന്റെ നടുവിൽ പരിസ്ഥിതി സംരക്ഷിത മേഖലയായ ഇവിടേക്ക് എത്തുന്നവർ വലിച്ചെറിയുന്ന മാലിന്യമാണ് പ്രധാന വെല്ലുവിളി. ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാൻ കഴിയാതെ കിടക്കുകയാണ്. ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലും ഹൗസ് ബോട്ടുകളിലും ആഭ്യന്തര- വിദേശ വിനോദസഞ്ചാരികൾ ദിവസേന ഈ ദ്വീപിന്റെ വിസ്മയക്കാഴ്ച ആസ്വദിക്കാനെത്തുന്നുണ്ട്. കാടുമൂടിയ പ്രദേശത്തുകൂടിയുള്ള വേറിട്ട നടത്തമാണ് സഞ്ചാരികളുടെ പ്രധാന ആകർഷണം. കൂടുതൽ ആകർഷകമാക്കാൻ നീന്തൽക്കുളം, നടപ്പാത നിർമ്മാണം എന്നിവയടക്കം നിരവധി പദ്ധതികളുണ്ട്. 

സൂര്യകാന്തി ഉൾപ്പെടെയുള്ള പൂക്കളുടെ ഉദ്യാനവും ഇതിനോട് ചേർന്ന് താമരക്കുളവും ആമ്പൽ വളർത്തൽ പദ്ധതിയും ഉടനെ നടപ്പാക്കുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാരികൾ. ആലപ്പുഴ, മുഹമ്മ ജെട്ടികളിൽനിന്ന് ഇവിടേക്ക് ജലഗതാഗത വകുപ്പിന്റെ സർവീസുണ്ട്. മണിക്കൂറുകൾ കായൽ ചുറ്റുന്ന വേഗ‑രണ്ട് യാത്രയിൽ പ്രധാനമാണ്.
മുഹമ്മ, കായിപ്പുറം ജെട്ടിയിൽനിന്ന് യാത്രാബോട്ടുകളും കുമരകം അടക്കമുള്ള സ്ഥലങ്ങളിൽനിന്ന് ഹൗസ് ബോട്ടുകളും ശിക്കാരവള്ളങ്ങളും എത്തുന്നുണ്ട്. തിരക്ക് കൂടുമ്പോൾ മുഹമ്മ‑കുമരകം പാതയിൽ സർവീസ് നടത്തുന്ന ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടുകളിൽ സഞ്ചാരികളെ കയറ്റി പാതിരാമണലിൽ ഇറക്കും. പിന്നീട് മറ്റൊരു ബോട്ടിൽ തിരികെയെത്തിക്കുന്ന വിധമാണ് സംവിധാനം. 1989ൽ ഉപരാഷ്ട്രപതിയായിരുന്ന ശങ്കർ ദയാൽ ശർമയാണ് പാതിരാമണൽ ദ്വീപിലെ ടൂറിസം പദ്ധതിക്ക് കല്ലിട്ടത്. 2008 നവംബർ 10ന് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദൻ ബയോപാർക്ക് നിർമ്മാണ ഉദ്ഘാടനം നടത്തി. 

Eng­lish Sum­ma­ry: Garbage dump at Pathi­ra­manal block­ing development

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.