
നേപ്പാളില്‍ നടന്ന യുവജന പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളായി പ്രഖ്യാപിച്ച് പുതിയ ഇടക്കാല സർക്കാർ. ഇടക്കാല പ്രധാനമന്ത്രിയായി സുശീല കർക്കി ഞായറാഴ്ച അധികാരമേറ്റതിന് പിന്നാലെയാണ് ഈ നിർണായക തീരുമാനം. പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായം അനുവദിക്കുമെന്നും ചീഫ് സെക്രട്ടറി ഏക്‌നാരായണൻ ആര്യാൽ സ്ഥിരീകരിച്ചു. കലാപത്തിൽ പരിക്കേറ്റ 134 പ്രകടനക്കാർക്കും 57 പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ സൗജന്യ വൈദ്യചികിത്സ ഉറപ്പാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.