11 February 2026, Wednesday

Related news

February 7, 2026
February 6, 2026
February 4, 2026
February 1, 2026
February 1, 2026
January 31, 2026
January 30, 2026
January 24, 2026
January 22, 2026
January 16, 2026

ഗാസയിലെ വംശഹത്യ; ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചെന്ന് തുർക്കി

Janayugom Webdesk
അങ്കാറ
November 14, 2024 7:12 pm

ഗാസയിലെ വംശഹത്യ തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും തുർക്കി വിച്ഛേദിച്ചതായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. സൗദി അറേബ്യ, അസർബൈജാൻ എന്നിവിടങ്ങളിലെ സന്ദർശനത്തിനു പിന്നാലെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഉർദുഗാൻ ഇക്കര്യം വ്യക്തമാക്കിയത്. തന്റെ നേതൃത്വത്തിൽ റിപ്പബ്ലിക് ഓഫ് തുർക്കി ഭരണകൂടം ഇസ്രയേലുമായി ബന്ധം തുടരുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ഉർദുഗാൻ പറഞ്ഞു. 

റിപ്പബ്ലിക് ഓഫ് തുർക്കി സർക്കാർ നിലവിൽ ഇസ്രയേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. ഗാസയിൽ നടത്തുന്ന ആക്രമണങ്ങൾക്ക് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവി​ന്റെ ഉത്തരവാദിത്തം തെളിയിക്കാൻ തുർക്കി ആവുന്നതെല്ലാം ചെയ്യുമെന്നും ഉർദുഗാൻ പറഞ്ഞു. 

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഗസ്സയില്‍ അധിനിവേശവും വംശഹത്യയും ആരംഭിച്ചതുമുതല്‍ ഇസ്രയേലിനു നേരെ ശക്തമായ നിലപാട് സ്വീകരിചുവരുന്ന രാജ്യമാണ് തുര്‍ക്കി. കഴിഞ്ഞ വർഷം തങ്ങളുടെ അംബാസഡറെ ഔപചാരികമായി തിരിച്ചുവിളിച്ചിരുന്നെങ്കിലും ടെൽ അവീവിലെ തുർക്കി നയതന്ത്ര ദൗത്യം അവസാനിപ്പിച്ചിരുന്നില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.