17 January 2026, Saturday

Related news

January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025

കത്തിക്കയറി സ്വര്‍ണവില; പുതിയ റെക്കോഡില്‍

Janayugom Webdesk
തിരുവനന്തപുരം
April 9, 2024 10:29 pm

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഒരേ ദിവസം തന്നെ രണ്ടു തവണ റെക്കോർഡ് നിരക്ക് രേഖപ്പെടുത്തി.
ഇന്ന് രാവിലെ ഗ്രാമിന് 10 രൂപ വർധിച്ച് 6575 രൂപയും പവന് 52,600 രൂപയുമായിരുന്നു വില. ഉച്ചയ്ക്കു വേഷം വീണ്ടും ഗ്രാമിന് 25 രൂപ വർധിച്ച് 6,600 രൂപയും പവന് 200 രൂപ വർധിച്ച് 52,800 രൂപയുമായി. 

ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിച്ചതാണ് രണ്ടാം തവണയും വില വര്‍ധിക്കാന്‍ കാരണം. രാവിലെ വില നിശ്ചയിക്കുമ്പോള്‍ അന്താരാഷ്ട്ര സ്വര്‍ണവില 2343 ആയിരുന്നത് പിന്നീട് കൂടി 2354 ആയി.2023 ഡിസംബർ മുതലാണ് സ്വർണ വിലയിൽ വർധനവുണ്ടാകാൻ തുടങ്ങിയത്.
2024 മാർച്ചിൽ നിരവധി തവണ സ്വർണ വില റെക്കോഡുകൾ തിരുത്തി. ഇപ്പോഴും ഈ കുതിപ്പ് തുടരുകയാണ്. രാജ്യാന്തര തലത്തിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടുന്നതാണ് സ്വർണ വില വർധനയുടെ കാരണം. രാജ്യാന്തര തലത്തിൽ സ്വർണ വില 2400 ഡോളർ വരെയായേക്കാം എന്നാണ് സൂചന. റഷ്യയിലെ ന്യൂക്ലിയർ ടാങ്കിന് നേരെ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം, ചൈനയിലെ സ്വർണത്തിന്റെ ആവശ്യകത വർധിക്കുന്നത്, യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന റിപ്പോർട്ടുകൾ, ആഗോള തലത്തിലെ പ്രതിസന്ധികൾ തുടങ്ങിയവയെല്ലാം നിലവിൽ സ്വർണവില ഉയർത്തുന്ന ഘടകങ്ങളാണ്. 

കഴിഞ്ഞ മാസം, മാർച്ച് ഒന്നാം തീയതി ഒരു പവൻ സ്വർണത്തിന് 46,320 രൂപയും, ഗ്രാമിന് 5790 രൂപയുമായിരുന്നു വില. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ, ഒരു മാസത്തിനിപ്പുറം പവന് 6200 രൂപയും, ഗ്രാമിന് 775 രൂപയും വില വർധിച്ചിട്ടുണ്ട്. ഇന്നലെ വെള്ളി വിലയിലും വർധനവുണ്ട്. ഗ്രാമിന് 88 രൂപയാണ് വെള്ളിയുടെ വില. 

Eng­lish Sum­ma­ry: Gold price rises

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026
January 17, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.