22 February 2026, Sunday

Related news

February 21, 2026
February 21, 2026
February 20, 2026
February 20, 2026
February 20, 2026
February 19, 2026
February 19, 2026
February 19, 2026
February 18, 2026
February 18, 2026

ഇന്ത്യയില്‍ തിരിച്ചെത്തിയ ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് വമ്പന്‍ സ്വീകരണം

Janayugom Webdesk
ചെന്നൈ
December 16, 2024 3:24 pm

ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ചരിത്രം രചിച്ച ശേഷം, പുതിയ ലോക ചാമ്പ്യനായ ഡി. ഗുകേഷ് ചെന്നൈയിൽ തിരിച്ചെത്തി. ഡോ. ജി. കിഷോർ, പ്രിൻസിപ്പൽ & റീജിയണൽ ഹെഡ്, ഡോ. അതുല്യ മിശ്ര, തമിഴ്നാട് പ്രിൻസിപ്പൽ ചീഫ് സെക്രട്ടറി, ശ്രീ. ജെ. മേഘനാഥ റെഡ്ഡി, ഐ.എ.എസ്., എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖരുടെ സംഘം ലോക ചെസ്സ് ചാമ്പ്യൻ ശ്രീ. ഡി. ഗുകേഷിനെ ചെന്നൈ വിമാനത്താവളത്തിൽ സ്വീകരിച്ചു. ചെന്നൈ വിമാനത്താവളത്തിൽ നടന്ന ഔപചാരിക സ്വീകരണത്തിൽ, സംസ്ഥാനത്തെയും കേന്ദ്രത്തെയും പ്രതിനിധീകരിച്ച് ഉന്നത ഉദ്യോഗസ്ഥർ ശ്രീ. ഗുകേഷിന്റെ അപൂർവ്വ നേട്ടത്തിന് അഭിനന്ദനം അറിയിച്ചു.

അദ്ദേഹത്തിന്റെ അസാധാരണ പ്രകടനം അദ്ദേഹത്തെ ചെസ്സ് ലോകത്തെ മികച്ച കളിക്കാരുടെ പട്ടികയിലേക്ക് ഉയർത്തി, ഈ അപൂർവ്വമായ ബഹുമാനത്തിന് അർഹനാക്കി.ശ്രീ. ഗുകേഷിന്റെ ഈ വിജയം ഇന്ത്യയിലെ ചെസ്സ് കളിക്കാർക്കും കായിക താരങ്ങൾക്കും ഒരു വലിയ പ്രചോദനമാണ്. അദ്ദേഹത്തിന്റെ കഠിനാധ്വാനത്തിന്റെയും നിശ്ചയദൃഢതയുടെയും ഫലമായി ലഭിച്ച ഈ വിജയം, ഇന്ത്യൻ കായികരംഗത്ത് പുതിയ ഉയരങ്ങൾ കീഴടക്കാൻ അവരെ പ്രചോദിപ്പിക്കും.ഗുകേഷിന്റെ ലോക ചാമ്പ്യൻഷിപ്പിലേക്കുള്ള യാത്ര അദ്ദേഹത്തിന്റെ ദൃഢനിശ്ചയം,കളിയോടുള്ള സമർപ്പണം എന്നിവയുടെ തെളിവാണ്. ഒരു യുവ ചാമ്പ്യനായി, ഗുകേഷിന്റെ വിജയം ലക്ഷക്കണക്കിന് ആളുകളെ പ്രചോദിപ്പിക്കുകയും രാജ്യത്തുടനീളം ചെസ്സിൽ താൽപ്പര്യം വളർത്തുകയും ചെയുന്നു.ചെന്നൈയിലെ തന്റെ ജന്മനാട്ടിൽ നിന്നും ഉയർന്ന്, ഗുകേഷ് ലോക ചെസ്സിന്റെ അരങ്ങിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭയായി തിളങ്ങി. വർഷങ്ങളായുള്ള അദ്ധ്വാനത്തിന്റെയും തീവ്ര പരിശീലനത്തിന്റെയും ഫലമായി ലഭിച്ച ലോക ചാമ്പ്യൻഷിപ്പ് വിജയം അദ്ദേഹത്തിന്റെ കഴിവുകളുടെ തെളിവാണ്. നിരവധി ദേശീയ, അന്തർദേശീയ കിരീടങ്ങൾ നേടിയ ഗുകേഷ്, ഇന്ന് ലോക ചെസ്സിന്റെ ഭാവി താരമായി അംഗീകരിക്കപ്പെട്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.