22 January 2026, Thursday

Related news

October 25, 2025
October 25, 2025
October 24, 2025
October 23, 2025
July 30, 2025
March 30, 2025
March 10, 2025
February 3, 2025
February 1, 2025
October 22, 2024

ഹര്‍ഷിത ജലറാണി ദേശീയ ഗെയിംസില്‍ ഇരട്ട സ്വര്‍ണം

Janayugom Webdesk
ഹല്‍ദ്വാനി
February 1, 2025 10:39 pm

38-ാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്റെ സ്വര്‍ണ വേട്ട തുടരുന്നു. നീന്തലില്‍ ഹര്‍ഷിത ജയറാമും, സജന്‍ പ്രകാശും വുഷുവില്‍ തൗലു നാന്‍ഗുണ്‍ വിഭാഗത്തില്‍ കെ മുഹമ്മദ് ജാസിലുമാണ് കേരളത്തിനായി സ്വര്‍ണം നേടിയത്. 50 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോക്ക് വിഭാഗത്തിലാണ് ഹര്‍ഷിത സ്വര്‍ണം നേടിയത്. ഹര്‍ഷിതയുടെ രണ്ടാം സ്വര്‍ണമാണ്. നേ­രത്തെ 200 മീറ്റര്‍ ബ്രെസ്റ്റ്സ്ട്രോ­ക്കി­ലും ഹ­ര്‍ഷിത സ്വ­ര്‍ണം നേ­ടിയിരുന്നു. 0.34.14 സെ­ക്ക­ന്റി­ലാ­ണ് ഫിനിഷ് ചെയ്തത്. 

നേരത്തെ ഇര­ട്ട വെ­ങ്കലം നേടിയ സ­ജന് ഇ­ത്തവണ സ്വര്‍­ണം നേ­ടാനായി. 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ സ്ട്രോ­ക്കി­ലാണ് സജന്‍ പ്രകാശ് സു­വ­ര്‍ണനേട്ടം സ്വന്തമാക്കിയത്. ദേശീയ ഗെയിംസ് വുഷുവില്‍ ആ­ദ്യ­മാ­യാണ് കേരളം സ്വര്‍ണ­മണി­യു­ന്നത്. ചൈ­നയിൽ രൂപംകൊണ്ട ആ­യോധന കല­യാണ് വുഷു. താവോലു, സാ­ൻഷു എ­ന്നി­ങ്ങനെ രണ്ട് വിഭാഗങ്ങൾ. ഒറ്റയ്ക്കുള്ള പ്രദർശന മത്സരമാണ് താവോലു. പുരുഷ വിഭാഗം ഖോ ഖോയില്‍ കേരളം വെങ്കലം നേടി.
വനിതകളുടെ 5x5 ബാസ്കറ്റ്ബോളില്‍ കേ­രളം ഫൈനലില്‍ പ്രവേശിച്ചു. 

കര്‍­ണാ­ടകയെ 63–52നാണ് പരാജയ­പ്പെ­ടു­ത്തിയത്. വനിതാ വിഭാഗം വോളി­ബോ­ളിലും കേരളം ഫൈ­നലില്‍ കടന്നു. ഛ­ണ്ഡീഗഢിനെ 3–0നാണ് തോല്പിച്ചത്. അഞ്ച് സ്വർണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെ ആകെ ഒമ്പത് മെ­ഡലുകളാണ് കേരള­ത്തി­നു­ള്ളത്. 45 കിലോഗ്രാം ഭാരോദ്വ­ഹന­ത്തി­ല്‍ സുഫ്ന ജാസ്മിനും നീന്തലില്‍ 200 മീറ്റര്‍ ബ്രെസ്റ്റ് സ്ട്രോ­ക്കില്‍ ഹര്‍ഷിത ജയറാമുമാണ് നേ­രത്തെ സ്വ­ര്‍ണ­മ­ണിഞ്ഞത്. ബീച്ച് ഹാന്‍ഡ്­ബോ­ള്‍ വനിതാ വിഭാഗത്തില്‍ കേരളം വെള്ളി നേടിയിരുന്നു. നീന്തലില്‍ 200 മീറ്റര്‍ ഫ്രീ­സ്റ്റൈല്‍, 100 മീറ്റര്‍ ബട്ടര്‍ഫ്ലൈ എ­ന്നി­വയില്‍ സജന്‍ ഇ­രട്ട വെങ്കലം നേടിയിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.