
മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിയെ പ്രശംസിച്ചതിൽ ഉറച്ചു കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗം ശശിതരൂർ എം പി. ”അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അഡ്വാനിജിയോടും അതേ നീതി കാണിക്കണം.’ തരൂർ എക്‌സിൽ എഴുതി.
അഡ്വാനിയെ ‘ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ’ എന്നാണ് തരൂർ വിശേഷിപ്പിച്ചത്. അഡ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പോസ്റ്റിൽ അഡ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു. ശശി തരൂർ എംപി നടത്തിയ പരാമർശം കോൺഗ്രസിനുള്ളിൽ വിവാദങ്ങൾക്ക് വഴിവച്ചു. തരൂരിന്റെ പ്രതികരണം കോൺഗ്രസ് നേതൃത്വത്തെയും പ്രവർത്തകരേയും അസ്വസ്ഥരാക്കി. ബിജെപി ഗാന്ധി കുടുംബത്തെ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുമ്പോൾ കോൺഗ്രസ് നേതാവിൽ നിന്നും ഉണ്ടായ ഇത്തരം പരാമർശങ്ങൾ അസ്വാരസ്യങ്ങൾക്ക് കാരണമായിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.