
താൻ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും വെടിവെച്ചു കൊന്നാലും നിലപാട് മാറില്ലെന്നും നിലമ്പൂർ ആയിഷ. യുഡിഎഫിന്റെ സൈബർ അക്രമണങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. വിമർശിക്കുന്നവരുടെ സംസ്കാരമല്ല തന്റേത്. ഇതിനു മുൻപും ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. അമ്മയാര് മക്കളാര് എന്ന് തിരിച്ചറിയാത്തവരാണ് ഇത്തരം ഭാഷകൾ ഉപയോഗിക്കുന്നതെന്നും അവർ വിമർശിച്ചു.
എൽ ഡി എഫ് സ്ഥാനാര്‍ത്ഥിയായി നിലമ്പൂരിലെത്തിയ സ്വരാജ്, നിലമ്പൂർ ആയിഷയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. അന്ന് ഉച്ചയോടെ ആശുപത്രിവിട്ട അവര്‍ വീട്ടിലെത്തി വിശ്രമിക്കുകയും പിന്നീട് വീടിനടുത്തുള്ള വല്ലപ്പുഴ സ്വീകരണ കേന്ദ്രത്തിലെത്തുകയും സ്വരാജിനെ ആശീർവദിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.