കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിലും സ്കൂട്ടറിലും കറങ്ങി ഭീകരാന്തരീക്ഷമുണ്ടാക്കി സ്ത്രീകളുടെ മാല മോഷ്ടിക്കുന്ന രണ്ടംഗ സംഘം പത്തനംതിട്ട കോന്നിയിൽ പിടിയിൽ. തണ്ണിത്തോട് സ്വദേശി വിമൽ സുരേഷും, വടശ്ശേരിക്കര സ്വദേശി സൂരജ് എം നായരുമാണ് അറസ്റ്റിലായത്. കോന്നി ഇൻസ്പെക്ടർ പി ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഡൽഹിയിലേക്ക് കടന്ന പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ മാസം 20ന് പട്ടാപ്പകൽ കോന്നി ആഞ്ഞിലക്കുന്നിൽ വച്ചായിരുന്ന മാല പൊട്ടിക്കാനുള്ള പ്രതികളുടെ ആദ്യ ശ്രമമുണ്ടായത്. പിന്നീട് വൈകുന്നേരവും തൊട്ടടുത്ത ദിവസവും ഇരുചക്ര വാഹനങ്ങളിൽ എത്തി സ്ത്രീകളുടെ മാല പൊട്ടിക്കാൻ ശ്രമം നടത്തിയിരുന്നു. മൂന്നു തവണയും പ്രതികൾ പകൽ തന്നെയാണ് മോഷണം നടത്തിയിരുന്നത്.
നമ്പർ പ്ലേറ്റ് മറച്ചും ബൈക്കും സ്കൂട്ടറും മാറിമാറി ഉപയോഗിച്ചതും അന്വേഷണത്തിന് തടസ്സം സൃഷ്ടിച്ചെങ്കിലും ജില്ലാ സൈബർ സെല്ലിന്റെ സഹായത്തോടെ കോന്നി പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്. ലഹരിക്ക് അടിമയായ യുവാക്കളായ പ്രതികൾ മോഷണം ശ്രമങ്ങൾക്ക് ശേഷം ഡൽഹിയിലേക്ക് കഞ്ചാവ് മേടിക്കാൻ പോവുകയായിരുന്നു. ഡൽഹിയിൽ നിന്നുള്ള തിരികെ യാത്രയിൽ ചങ്ങനാശ്ശേരിയിൽ വച്ച് പൊലീസ് പ്രതികളെ പിടികൂടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുപയോഗിച്ചും പ്രതികളുടെയും മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുടുക്കാനായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.