28 February 2026, Saturday

Related news

February 27, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 26, 2026
February 25, 2026

കനത്ത മഴ,വെള്ളപ്പൊക്കം; ജമ്മു-പത്താൻകോട്ട് ദേശീയപാതയിലെ പാലം തകർന്നു

Janayugom Webdesk
ജമ്മു/ശ്രീനഗർ
August 24, 2025 3:10 pm

തുടർച്ചയായി പെയ്യുന്ന മഴയിൽ ജമ്മുകശ്മീരിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ജമ്മു-പത്താൻകോട്ട് ദേശീയ പാതയിലെ പ്രധാന പാലത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജമ്മുവിൽ 190.4 മില്ലിമീറ്റർ മഴ ലഭിച്ചു. ഒരു നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ നിരക്കാണിതെന്ന് അധികൃതർ വിലയിരുത്തി. 1926 ആഗസ്റ്റിൽ രേഖപ്പെടുത്തിയ 228.6 മില്ലിമീറ്റർ മഴയാണ് ഏറ്റവും ഉയർന്ന നിരക്ക്.

ഉയർന്ന പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നതിനാൽ, ഓഗസ്റ്റ് 27 വരെ ജലാശയങ്ങളിൽ നിന്നും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്നും ആളുകൾ മാറിനിൽക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

ജമ്മുവിൽ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റീവ് മെഡിസിനിലെ (ഐഐഐഎം) 45 വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി, ഹോസ്റ്റൽ സമുച്ചയത്തിന്റെ താഴത്തെ നിലയിൽ വെള്ളം കയറിയതിനെ തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ സേനയും (എസ്ഡിആർഎഫ്) പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

കനത്ത മഴയെ തുടർന്ന് അരുവികളും അഴുക്കുചാലുകളും കരകവിഞ്ഞൊഴുകിയ ജമ്മുവിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. ജാനിപൂർ, രൂപ് നഗർ, തലാബ് ടില്ലൂ, ജുവൽ ചൗക്ക്, ന്യൂ പ്ലോട്ട്, സഞ്ജയ് നഗർ എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വീടുകളിലേക്ക് വെള്ളം കയറി. 

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബന്ധപ്പെട്ട എല്ലാ വകുപ്പുകളും അതീവ ജാഗ്രത പാലിക്കാൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള നിർദ്ദേശം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.