
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം. ജമ്മു കശ്മീർ ഹിമാചൽ ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഹിമാചൽ പ്രദേശിൽ തുടർച്ചയായി ഉണ്ടായ ഭൂചലനങ്ങൾ ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തുന്നുണ്ട്. അതേസമയം, മേഘ വിസ്‌ഫോടനത്തിൽ തകർന്ന മേഖലകളിൽ വൈദ്യുതിയും റോഡുകളും പുനഃസ്ഥാപിക്കുന്നത് അവസാന ഘട്ടത്തിലാണ്. കഴിഞ്ഞ നാലുദിവസമായി ശക്തമായ മഴ തുടരുന്ന മഹാരാഷ്ട്രയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഡൽഹിയിൽ മഴയില്ലെങ്കിലും യമുനാ നദിയിലെ ജലനിരപ്പ് അപകടനിലക്ക് മുകളിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.