
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ മെയ് എട്ടിന് തകർന്നുവീണ ഹെലികോപ്റ്റർ അടിയന്തര ലാൻഡിംഗിന് ശ്രമിക്കുന്നതിനിടെ പ്രധാന റോട്ടർ ഓവർഹെഡ് ഫൈബർ കേബിളിൽ ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു.
പറന്നുയർന്ന് ഏകദേശം 20 മിനിറ്റിനുശേഷം, ബെൽ 407 ഹെലികോപ്റ്റർ അതിന്റെ നിശ്ചിത ഉയരത്തിൽ നിന്ന് താഴേക്ക് വീഴാൻ തുടങ്ങി. പൈലറ്റ് ഉത്തരകാശി-ഗംഗോത്രി ദേശീയ പാതയിൽ അടിയന്തര ലാൻഡിംഗ് നടത്താൻ ശ്രമിച്ചെങ്കിലും, വിമാനം റോഡരികിലൂടെ പോകുന്ന കേബിളിൽ ഇടിക്കുകയായിരുന്നു. ഇതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് എഐഐബി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അപകടത്തിൽ പൈലറ്റ് ഉൾപ്പെടെ ആറ് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.