22 January 2026, Thursday

Related news

January 15, 2026
January 8, 2026
December 31, 2025
December 19, 2025
December 19, 2025
December 19, 2025
December 16, 2025
December 14, 2025
November 28, 2025
November 23, 2025

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഹേമന്ത് സോറന്റെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി

Janayugom Webdesk
റാഞ്ചി
March 22, 2024 12:48 pm

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 4 വരെ റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി നീട്ടി.

മാർച്ച് 21 വരെ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സോറനെ വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതിയിൽ ഹാജരാക്കിയത്.

പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം മുൻ മുഖ്യമന്ത്രി ഹേമന്ദ് സോറൻ സമർപ്പിച്ച എഫ്ഐആറുമായി ബന്ധപ്പെട്ട് അന്വേഷണത്തിൽ ചേരാൻ ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ച റാഞ്ചി പോലീസ് ഇഡി ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചിരുന്നു. 

എഫ്ഐആറിനെതിരെ ഇഡി ജാർഖണ്ഡ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. അതേസമയം ഇഡി ഉദ്യോഗസ്ഥർക്കെതിരെ നിർബന്ധിത നടപടിയെടുക്കാൻ ഉത്തരവിട്ടിട്ടില്ല.

തന്റെ പ്രതിച്ഛായ തകർക്കാനാണ് ജനുവരി 29 ന് ഡൽഹിയിലെ ശാന്തിനികേതനിലെയും ജാർഖണ്ഡ് ഭവനിലെയും വസതിയിൽ ഇഡി റെയ്ഡ് നടത്തിയതെന്ന് സോറൻ തന്റെ എഫ്ഐആറിൽ ആരോപിക്കുന്നു. 

ഫെബ്രുവരി 29ന് ജാർഖണ്ഡ് നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. ഫെബ്രുവരി 22ന് റാഞ്ചിയിലെ പ്രത്യേക പിഎംഎൽഎ കോടതി തൻ്റെ ഹർജി തള്ളിയതിനെ തുടർന്നാണ് സോറൻ ഹൈക്കോടതിയെ സമീപിച്ചത്.

എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) ഭൂമി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ജനുവരി 31 നാണ് സോറനെ അറസ്റ്റ് ചെയ്തത്.

Eng­lish Sum­ma­ry: Hemant Soren’s judi­cial cus­tody extend­ed in mon­ey laun­der­ing case

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.