8 February 2026, Sunday

Related news

February 7, 2026
October 12, 2025
September 16, 2025
July 31, 2025
November 28, 2024
September 24, 2024
July 10, 2024
March 25, 2024
December 16, 2023
February 15, 2023

അസം സര്‍ക്കാരിനെതിരെ ഹൈക്കോടതി ജീവിതങ്ങള്‍ താറുമാറാക്കി

Janayugom Webdesk
ഗുവാഹട്ടി
February 15, 2023 10:50 pm

ശൈശവ വിവാഹങ്ങള്‍ തകര്‍ക്കാനെന്ന പേരില്‍ അസമില്‍ വ്യാപക അറസ്റ്റ് തുടരുന്നതില്‍ രൂക്ഷവിമര്‍ശനവുമായി ഗുവാഹട്ടി ഹൈക്കോടതി. സര്‍ക്കാര്‍ ആരംഭിച്ച നടപടി ജനങ്ങളുടെ സ്വകാര്യ ജീവിതം താറുമാറാക്കിയിരിക്കയാണെന്നും ഇത്തരം കേസുകളില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ശൈശവ വിവാഹ കേസുകളില്‍ ബലാത്സംഗ കുറ്റങ്ങളും പോക്‌സോ കുറ്റങ്ങളും ചുമത്തുന്നതിനെതിരെ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ചു. കര്‍ശന നിയമങ്ങള്‍ പ്രകാരം ഇത്തരം കേസുകളില്‍ നടപടി സ്വീകരിക്കുന്നത് ഭീതിദമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും ജസ്റ്റിസ് സുമന്‍ ശ്യാം നിരീക്ഷിച്ചു.

മുന്‍കൂര്‍ ജാമ്യവും ഇടക്കാല ജാമ്യവും തേടി നല്‍കിയ ഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി. ഹര്‍ജിക്കാരെ ഉടന്‍ തന്നെ ജാമ്യത്തില്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. ശൈശവ വിവാഹത്തിനെതിരായ നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് 3000 പേരെയാണ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. സ്ത്രീകളെയും വയോധികരെയും ലോക്കപ്പില്‍ സൂക്ഷിച്ചിരിക്കുകയാണ്. അറസ്റ്റിലായവരെ പാര്‍പ്പിക്കാന്‍ താല്‍ക്കാലിക ജയിലുകളും സര്‍ക്കാര്‍ തുറന്നിരുന്നു. 

Eng­lish Sum­ma­ry: High Court against Assam Govt has thrown lives into chaos

You may also like this video

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.