കുംഭമേളയ്ക്കിടെ ഗംഗാ നദിയിൽ ഉയർന്ന അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തി. മനുഷ്യ വിസർജ്യത്തിലുള്ള ബാക്ടീരിയയാണ് കോളിഫോം. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡാണ് നദിയിൽ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ലക്ഷക്കണക്കിന് ആളുകളാണ് കുംഭമേളയോടനുബന്ധിച്ച് ഗംഗാ നദിയിൽ പുണ്യ സ്നാനം നടത്തിയത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നദിയിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയ വിവരം ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. ട്രൈബ്യൂണലിന് മുമ്പാകെ റിപ്പോർട്ടും സമർപ്പിച്ചിട്ടുണ്ട്. കേസ് പരിഗണിച്ച ഹരിത ട്രൈബ്യൂണൽ ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡിനെ രൂക്ഷമായി വിമർശിച്ചു. എന്ത് നടപടിയെടുത്തു എന്ന് കാണിക്കുന്ന റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശം യുപി മലിനീകരണ നിയന്ത്രണ ബോർഡ് പാലിച്ചില്ലെന്നും ചില ജല പരിശോധനാ റിപ്പോർട്ടുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള കവറിംഗ് ലെറ്റർ മാത്രമാണ് നൽകിയതെന്നും ബഞ്ച് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.